മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ വയ് രി ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടകയിലെ ബെലാഗവിയിലുള്ള എന്‍ജിനിയറിങ് കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പെണ്കുട്ടികളുമുണ്ടെന്നാണ് വിവരം.
50 പേരടങ്ങുന്ന സംഘത്തിലെ മറ്റ് മൂന്നു വിദ്യാര്‍ത്ഥികള്‍ കൂടി കടലില്‍ മുങ്ങിത്താണിരുന്നു. എന്നാല്‍ ഇവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: