കരുനാഗപ്പള്ളി: ലാലാജി ജങ്ഷനിലെ ബിവറേജസ് ഔട്ട്ലറ്റ് തറയില്‍ ജങ്ഷനിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുനത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം 70 ദിവസം പിന്നിട്ടു.
കക്ഷിരാഷ്ട്രീയവും സാമുദായികപരിഗണനകളും കൂടാതെ എല്ലാ വിഭാഗവും ബിവറേജസ് വരുന്നതിനെതിരായ സമരത്തില്‍ പങ്കാളികളാണ്. ജനകീയസമരം 70 ദിവസം പിന്നിട്ടിട്ടും നഗരസഭാ ചെയര്‍പേഴ്സണ്‍ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്നും, അവര്‍ ബിവറേജസിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരസമിതി ആരോപിച്ചു. ആരാധനാലയങ്ങളും അങ്കണവാടിയും പട്ടികജാതി കോളനിയും ഉള്‍പ്പെടെയുള്ള ജനവാസ കേന്ദ്രത്തില്‍ നിന്നും മറ്റൊരിടത്തേക്ക് ബിവറേജസ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എന്തുവില കൊടുത്തും ബിവറേജസിനെതിരായ സമരവുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിതളായ എം.കെ.വിജയഭാനു, കെ.എം.ബഷീര്‍, അര്ജുനന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: