ഇസ്ലാമാബാദ് :പാക്കിസ്ഥാന്റെയും ഇസ്ലാമിന്റേയും പേരു മോശമാക്കിയത് പാക്കിസ്ഥാനികള്‍ തന്നെയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്.
ലോകത്താകെ പാക്കിസ്ഥാന്റെ പ്രതിച്ഛയ വളരെ മോശമാണ്. ഇതിനു കാരണം മറ്റാരുമല്ല, പാക്കിസ്ഥാനികള്‍ തന്നെയാണ്. ഇസ്ലാമിന്റെ പേരും അവര്‍ മോശമാക്കി, വിഡിയോ സന്ദേശത്തില്‍ മലാല പറഞ്ഞു.
കഴിഞ്ഞ ദിവസം ഖൈബര്‍ പ്രവിശ്യയിലെ സര്‍വകാലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മലാല. ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു എന്നാരോപിച്ചാണ് സര്‍വകലാശാലയിലെ സഹവിദ്യാര്‍ഥികളും പുറത്തു നിന്നുള്ളവരും ചേര്‍ന്ന് മഷാല്‍ ഖാന് എന്ന വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്. തല്ലിച്ചതച്ച് മൃതപ്രായനാക്കിയ ശേഷം ആ ശരീരത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മഷാലിന്റെ അച്ഛനുമായി സംസാരിച്ചു. ഈ അവസ്ഥയിലും സമാധാനവും സഹിഷ്ണുതയും പുലരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ആ അച്ഛന് പറഞ്ഞതെന്നും മലാല തന്റെ സന്ദേശത്തില്‍ അറിയിച്ചു. മഷാലിന്റെ മാത്രം മരണ വാര്‍ത്തയല്ല അത്. ഇസ്ലാമിന്റെ സന്ദേശത്തേയും അവര്‍ കൊല്ലുകയായിരുന്നു.
നമ്മുടെ മതത്തേയും മൂല്യങ്ങളേയും നാം മറക്കുകയാണ്. പാക്കിസഥാനികള് അവരുടെ മതത്തെക്കുറിച്ച് പഠിക്കണം. ആ മതം സമാധാനത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമാണ് പഠിപ്പിക്കുന്നത്. സുരക്ഷിതരായി ജീവിക്കാന്‍ പാക്കിസ്ഥാനിലെ ഓരോ പൗരനും അവകാശമുണ്ട്. ഇങ്ങനെ ജനങ്ങളെ കൊല്ലാനാണു ഭാവമെങ്കില്‍ ആരാണ് സുരക്ഷിതര്‍? മലാല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: