ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തിനെതിരായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ജവാന്മാരുടെ മുഖത്തടിക്കുന്ന ഓരോ അടിക്കും പകരമായി നൂറ് ജിഹാദികളെ ഇല്ലാതാക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ആസാദി വേണ്ടവര്‍ രാജ്യം വിടണം. കശ്മീര്‍ ഞങ്ങളുടേതാണ്. ഗംഭീര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
സിആര്‍പിഎഫ് ജവാന്മാരെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം. വീരേന്ദര്‍ സെവാഗും അക്രമത്തെ അപലപിച്ചു. സൈനികരോട് ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: