വാഷിങ്ടണ്‍: ഹിന്ദുമതമടക്കം ആഗോള തലത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്ക എക്കാലവും മതസ്വാതന്ത്ര്യത്തേയും ആരാധിക്കാനുള്ള അവകാശത്തേയും അംഗീകരിച്ചിട്ടുള്ള രാജ്യമാണ്. ഈ രാജ്യത്തിലേക്ക് ആദ്യ കാലത്ത് കുടിയേറിയവര്‍ തൊട്ട് ഈ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്.
ഈ സ്വതന്ത്ര്യം ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കിട്ടുന്നില്ല എന്നതാണ് ദു:ഖകരം. ഈ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഭീകരതയാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നു ഭേദമില്ലാതെ എല്ലാവര്ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാനും സ്വതന്ത്രമായി ആരാധിക്കാനുമുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഭീകരര്‍ നശിപ്പിക്കുന്നത്, ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: