ആ ലോകത്തെയാണ് ഞാന്‍ മുന്‍പ്, ‘അക്ഷരം’ (നശിക്കാത്തതും പരിണാമം വരാത്തതും) എന്നു, (ബ്രഹ്മപരമ) സര്‍വത്ര വ്യാപിച്ചു നില്ക്കുന്നതും ഉത്കൃഷ്ടവും എന്നും വിശേഷിപ്പിച്ചത്. ”കൂടസ്ഥോളക്ഷര ഉച്യതേ” (ഒരുമാനവും വരാത്തതും നശിക്കാത്തതുമാണ്) എന്ന് ഞാന്‍ ഇനിയും വിശദീകരിക്കുന്നുണ്ട്.
താം പരമാംഗതിം ആഹുഃ-
ഇതാണ് പരമമായ, ഉത്കൃഷ്ടമായ-പ്രാപ്യസ്ഥാനം. വേദം വേണ്ടവിധത്തില്‍ അറിയുന്നവരും വേദവും ഈ യാഥാര്‍ത്ഥ്യം ഉദ്ഘോഷിക്കുന്നു.
”മഹതഃ പരമവ്യക്തം
അവ്യക്താത് പുരുഷഃ സരഃ
പുരുഷാന്ന പരം കിഞ്ചിത്
സാകാഷ്ഠാ സാ പരാഗതിഃ
(1-3-11 കഠോപനിഷത്ത്)
(മഹത്തത്ത്വത്തെക്കാള് ശ്രേഷ്ഠമാണ് അവ്യക്തം, അവ്യക്തത്തെക്കാള്‍ ഉത്കൃഷ്ടമാണ് പുരുഷന്-ഭഗവാന്, പുരുഷനെക്കാള്‍- ശ്രീകൃഷ്ണനെക്കാള്‍ ഉത്കൃഷ്ടമായിട്ട് ഒന്നും-ഒരു തത്ത്വവും ഇല്ല. ആ ഭഗവാന്റെ ലോകമാണ് അത്യുത്കൃഷ്ടം; ആ ലോകമാണ് ഉത്തമമായ പ്രാപ്യസ്ഥാനം)
തദ് മമ പരമം ധാമ
അതാണ് എന്റെ പരമമായ-ഉത്കൃഷ്ടമായ ധാമം-നിവാസസ്ഥാനം; ‘ധാമ’ എന്ന സംസ്കൃത പദത്തിന് നിവാസസ്ഥാനം, സ്വരൂപം, പ്രകാശം എന്ന മൂന്ന് അര്‍ത്ഥങ്ങളുള്ളത്. മൂന്നര്‍ത്ഥവും ഇവിടെ യോജിപ്പിക്കണം. ഈ മായാമയ ലോകത്തിനുമപ്പുറത്ത് വൈകുണ്ഠം. വൈകുണ്ഠ ലോകങ്ങള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരിയാവുക. ഗോപാലതാപന്യുഷത്ത്, ബ്രഹ്മസംഹിത മുതലായ ദിവ്യഗ്രന്ഥങ്ങളില്‍ അവ വിവരിക്കപ്പെട്ടിട്ടുണ്ട്. ഗോലോകം എന്ന അത്യുത്കൃഷ ലോകമാണ് നിത്യസത്യസ്വരൂപനായ ശ്രീകൃഷ്ണ ഭഗവാന്റെ നിവാസസ്ഥാനം. ആ നിവാസ സ്ഥാനവും സച്ചിദാനന്ദമയമായ ഭഗവത്സ്വരൂപവും വ്യത്യസ്ത വസ്തുക്കളിലും രണ്ടും ധാമമാണ്. ജ്ഞാനജ്യോതിസ്സ് പ്രവഹിക്കുന്നതാണ്. ബ്രഹ്മസംഹിത ശ്രീകൃഷ്ണനെ വിവരിക്കുന്നു.
”ഈശ്വരഃ പരമഃ കൃഷ്ണഃ
സച്ചിദാനന്ദ വിഗ്രഹഃ
അനാദിരാഭിര് ഗോവിന്ദഃ
സര്‍വകാരണ കാരണം.”
(എല്ലാ ഈശ്വരന്മാര്ക്കും ഈശ്വരനാണ് ശ്രീകൃഷ്ണന്. അദ്ദേഹത്തിന് ശരീരമുണ്ട്. ആ ശരീരം, നമ്മുടെ ദേഹംപോലെയോ ബ്രഹ്മാദിദേവന്മാരുടെ ശരീരംപോലെയോ ഭൗതികമല്ല. സത്തും (നാശമില്ലാത്തതും) ചിത്തും (ജ്ഞാനസ്വരൂപമായതും) ആനന്ദം നിറഞ്ഞതുമാണ്. ഭഗവാന് ഏതെങ്കിലും ഒരു തത്ത്വത്തില്നിന് ആവിര്‍ഭവിച്ചതല്ല-അനാദിയാണ്. എല്ലാത്തിന്റെയും ആദിയാണ്. ഭഗവാനില്‍നിന്ന് നിശ്വാസരൂപത്തിലും വാക്കുകളായും ആവിര്‍ഭവിച്ച വേദപുരാണേതിഹാസങ്ങളിലൂടെ മാത്രമേ നമുക്ക് ഭഗവാനെ അറിയാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഗോവിന്ദന് എന്ന് കീര്ത്തിക്കപ്പെടുന്നു. അവിടുന്നു മാത്രമാണ് എല്ലാ കാരണതത്ത്വങ്ങളുടെയും ആദികാരണം.) – ബ്രഹ്മസംഹിത
യം പ്രാപ്യന നിവര്‍ത്തന്തേ
ഭഗവാന്റെ ലോകത്തില്‍, ഏതു യോഗമാര്‍ഗ്ഗങ്ങള്‍ അനുഷ്ഠിച്ചാലും എത്തിച്ചേരുക തന്നെവേണം. എങ്കില്‍ മാത്രമേ മടങ്ങിവന്ന് ഓരോരോ ലോകങ്ങളില്‍ വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്ത സംസാരദുഃഖം അനുഭവിക്കാതിരിക്കാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: