ചാവക്കാട്: ഭവനവായ്പകളും മറ്റ് വായ്പകളും സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ച് മുങ്ങുന്ന വിരുതനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര ഒളപ്പലില് ഷാജുവിനെയാണ് എസ്ഐ എം.കെ.രമേഷ്, എഎസ്ഐ അനില്‍മാത്യു, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ സ്വദേശിനി ശ്രീവിദ്യയുടെ പരാതിയിലാണ് അറസ്റ്റ്.
2016 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. മേഖലയില്‍ ആധാരമെഴുതുന്ന സ്ത്രീയാണ് പ്രതിയെ ഇവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പോലീസ് പറഞ്ഞു. വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും മാസങ്ങളായിട്ടും നടന്നില്ല. 30ലക്ഷം രൂപയുടെ ലോണ്‍ കൂര്‍ക്കഞ്ചേരി കനറാ ബാങ്കില്‍ നിന്ന് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് രണ്ട്ലക്ഷം രൂപ പണമായി ഗുരുവായൂരില്‍ വെച്ച് നേരിട്ട് വാങ്ങുകയും ചെയ്തു.ഇതില്‍ അമ്പതിനായിരത്തോളം രൂപ പ്രതി തിരിച്ചുനല്‍കിയിട്ടുണ്ട്. പരാതിക്കാരിയുടെ സഹോദരന്റെ കയ്യില്‍ നിന്നും രണ്ടുലക്ഷം രൂപയും ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു.
തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയും ഭാര്യക്കെതിരെയും സമാനരീതിയിലുള്ള രണ്ട് തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: