പീരുമേട്: വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ചുള്ള സൗജന്യ ചികിത്സാപദ്ധതിയില്‍ ദുരൂഹതയെന്ന് ആരോപണം. ഇഞ്ചിക്കാട് ആറ്റോരം റോഡില്‍ നടത്തുന്ന ചികിത്സാ പദ്ധതിയില്‍ അംഗമാകുന്നതിന് 360 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഇതില്‍ ഒരു കുടുംബത്തിലെ 9 അംഗങ്ങള്‍ വരെയുണ്ടാകാം.
ആറ് മാസത്തേയ്ക്കാണ് ഈ അംഗത്വഫീസ് ഈടാക്കുന്നത്. പിന്നീട് ഇത് പുതുക്കണമെന്നും പറയുന്നു. ഇതിന്റെ പ്രചാരകരായി വനിതകളെയാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് 10500 രൂപയാണ് മാസശമ്പളം പറഞ്ഞിരിക്കുന്നത്. രണ്ട് വാര്‍ഡ് വീതമാണ് ഇവര്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്.
നിരവധി വനിതകള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിച്ചതുമാണ്. ഒടുവില്‍ ശമ്പളം അംഗത്വഫീസായ 360 രൂപയില്‍ നിന്നും 60 രൂപാവീതമെന്ന വ്യവസ്ഥ ഇവര്‍ നിര്ദ്ദേശിച്ചതോടുകൂടി പ്രശ്നങ്ങള്‍ക്ക് തുടക്കമായി. പലരും ജോലിയില്‍ നിന്നും പിന്മാറുകയും ഇവര്‍ പിരിച്ച തുക തിരികെ നല്കി ഇതില്‍ നിന്നും ഒഴിയുകയും ചെയ്തു. മാത്രമല്ല ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രസ്ഥാനത്തിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുമില്ല. ഇതിന്റെ ഉദ്ഘാടനവും നടത്തിയിട്ടില്ല. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്തതും ദുരൂഹതയാണ്. ഇതൊടൊപ്പം തന്നെ വാളാഡി കവലയിലും സൗജന്യ ചികിത്സകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും വനിതകളാണ് വീടുകള്‍ കയറി പ്രചാരണം നടത്തിവരുന്നത്. ഇവിടെ രോഗപരിശോധനയും മറ്റും സൗജന്യമാണ്. മരുന്നിന് മാത്രം തുക നല്കിയാല് മതി. എല്ലാവിധ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധിപേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
തമിഴ്നാട് സ്വദേശികളാണ് ചികിത്സയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് ചികിത്സാകേന്ദ്രങ്ങളെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ ചികിത്സയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.ലോക്കല്‍ പോലീസ് സംഭവം അറിഞ്ഞമട്ടേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: