തിരുവനന്തപുരം: മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ കേരള പോലീസിന്റെ ഉപദേശകസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിയമിച്ചതിനെക്കുറിച്ച് വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ അറിയപ്പെടുന്ന സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ സുരക്ഷാവിഭാഗം തലവനാണ് ശ്രീവാസ്തവ. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപ്രശ്നങ്ങളിലെല്ലാം ഉപദേശകസ്ഥാനത്തുള്ള ശ്രീവാസ്തവ പോലീസിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോദിവസവും സംസ്ഥാനത്തെ ക്രമസമാധാനനില പരമാവധി വഷളാകുന്നു. കറ്റാനത്തെ വെള്ളാപ്പള്ളി കോളേജ് എസ്എഫ്ഐ അടിച്ചുതകര്‍ത്തത് പോലീസ് കയ്യുംകെട്ടി നോക്കിനിന്നു. മൂന്നാറില്‍ സബ്കളക്ടറെ പാര്ട്ടിക്കാര് കായികമായി നേരിട്ടപ്പോഴും പോലീസ് നോക്കിനിന്നു. സിപിഎം എത്രയുംവേഗം ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് വേണ്ടത്.
മൂന്നാറിലെ കയ്യേറ്റത്തിനെതിരെ സമരം ചെയ്യുന്നത് ബിജെപി മാത്രമാണ്. എം.എസ്.കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: