കൊല്‍ക്കത്ത: അടിപൊളി ബാറ്റിംഗില്‍ റോബിന് ഉത്തപ്പ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയമൊരുക്കി.ഈഡന് ഗാര്‍ഡനില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ അവര്‍ സണ്‍റൈസേഴ്സ് ഹൈദാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. ഉത്തപ്പയാണ് മാന്‍ ഓഫ് ദ മാച്ച്.
173 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റന്തേിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറു വിക്കറ്റിന് 155 റണ്‍സേ എടുക്കാനായൊളളു.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 172 റണ്‍സ് നേടി. ഏറെനാളുകള്‍ക്കു ശേഷം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഉത്തപ്പ 39 പന്തില്‍ 68 റണ്‍സ് സ്വന്തം പേരിലെഴുതി.നാലു കൂറ്റന്‍ സിക്സറും അഞ്ചു ഫോറും ആ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി .മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെയുമൊത്ത് 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തില്‍ പതിനെട്ടു പന്തില്‍ 13 റണ്‍സ് നേടി പാണ്ഡെ അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ചു.35 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് സ്വന്തമാക്കി.
വിജയം ലക്ഷ്യമിട്ടിറങ്ങിയ സണ്‍റൈസേഴ്സിന് ക്യാപറ്റന് വാര്‍ണറും ധവാനും മികച്ച തുടക്കം സമ്മാനിച്ചു.ആദ്യ വിക്കറ്റില്‍ അവര്‍ 46 റണ്‍ന്‍സ് നേടി. ധവാനെ(23 )പുറത്താക്കി പത്താനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ധവാനു പിറകെ വാര്‍ണറും (26) മടങ്ങി. ഹെന്റിക്കും (13) അനായസാം കീടങ്ങിയതോടെ സണ്റൈസേഴ്സി്വെന്റ വജയ പ്രതീക്ഷകള്‍ മങ്ങി. യുവരാജ് സിംഗ് 26 റണ്‍സിന് കീഴടങ്ങി. ബിപിന്‍ ശര്‍മയും (21) ഓജയും (11) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപറ്റന് ഡേവിഡ് വാര്‍ണര്‍ നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയിച്ചു.നൈറ്റ് റൈഡേഴ്സിന്റെ തുടക്കം മോശമായി. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും (15)
ഓപ്പണര്‍ സുനില്‍ നരേന്റെയും (6) വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് മാത്രം.പിന്നീടെത്തിയ ഉത്തപ്പയും മനീഷ് പാണ്ഡെയും പൊരുതി നിന്നതോടെ നൈറ്റ് റൈഡേഴ്സ് സ്കോര്‍ ബോര്‍ഡ് ചലിച്ചു.അര്‍ദ്ധസെഞ്ചുറി കുറിച്ച ഉത്തപ്പ റൈനറ്റ് റൈഡേഴ്സിനുവേണ്ടി 1500 റണ്‍സ് നേടു്ന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ബഹുമതി നേടി.ഗൗതം ഗംഭീറും യൂസഫ് പത്താനുമാണ് നൈറ്റ് റൈഡേഴ്സിനുവേണ്ടി 1500 റിലധികം റണ്‍സ് കുറിച്ച മറ്റ് ബാ്റ്റ്സ്മാന്മാര്.
പത്താന് 15 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്സിന്റെ ഭൂവനേശ്വര്‍ കുമാര്‍ ഇരുപതു റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് വീഴ്ത്തി.ഓപ്പണര്‍ നരേനെ ഭൂവന്വേശരും ഗൗതം ഗംഭീറിനെ റഷീദ് ഖാനും ക്ലീന്‍ ബൗള്‍ഡ് ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: