ഭുവനേശ്വര്‍: പണ്ഡിറ്റ് ദീനദയാല്‍ജി ജന്മശതാബ്ദിയുടെ ഭാഗമായി ബിജെപിയുടെ പ്രവര്‍ത്തനം ബൂത്തുതലത്തില്‍ വരെ ശക്തിപ്പെടുത്തുന്നതിനായി നാലു ലക്ഷത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും.
പതിനഞ്ചു ദിവസമെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തകനായി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ മുതല്‍ ദേശീയ,സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ വരെ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതുവരെ 3.78 ലക്ഷം പേര് 15 ദിവസം മുഴുവന്‍ സമയ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുവര്‍ഷം മുഴുവന്‍ സമയ പ്രവര്‍ത്തകരായി 2,470 പേരും ആറുമാസം മുഴുവന്‍ സമയ പ്രവര്‍ത്തകരായി 1,441 പേരും തയ്യാറായിട്ടുണ്ട്. കൂടുതല്‍ പേര് പേരുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സപ്തംബര്‍ വരെയുള്ള അഞ്ചുമാസത്തില്‍ 95 ദിവസം വിവിധ സംസ്ഥാനങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തനത്തിനായി അമിത് ഷാ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് അമിത് ഷാ കൂടുതല്‍ ദിവസം ചെലവഴിക്കുന്നത്. കേരളത്തില്‍ ഒരാഴ്ചയില്‍ കൂടുതലുണ്ടാകും. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ 15 ദിവസം ബൂത്ത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: