തിരുവനന്തപുരം: നൂറ്റൊന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വേദാന്തജ്ഞാനയജ്ഞവുമായി ചിന്മയമിഷന്. ചിന്മയം 101 എന്ന് പേരിട്ടിരിക്കുന്ന ജ്ഞാനയജ്ഞത്തില്‍ ഉപനിഷത്തുക്കള്‍, വിവേകചൂഢാമണി എന്നിവയെ ആധാരമാക്കി വിവിധ ആധ്യാത്മിക ആചാര്യന്മാര് വ്യാഖ്യാനവും പ്രഭാഷണവും നടത്തും. ആറ്റുകാല്‍ ചിന്മയ വിദ്യാലയമാണ് വേദി.
ഏപ്രില്‍ 18 ന് ആരംഭിച്ച് മെയ് എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് ചിന്മയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 18ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനസഭ. തുടര്‍ന്ന് 19 മുതല്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ജ്ഞാനയജ്ഞത്തില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 8.30 വരെ ഉപനിഷത്ത് മന്ത്രപാരായണവും പകല്‍ 10 മുതല്‍ 11.30 വരെ വിവേകചൂഢാമണി യജ്ഞവും വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഉപനിഷദ്യജ്ഞവും നടക്കും. എല്ലാദിവസവും വൈകിട്ട് 5 മുതല്‍ 5.30 വരെ ഭജന ഉണ്ടായിരിക്കും. ഏപ്രില്‍ 30 ന് ശങ്കരജയന്തിയും മെയ് 8ന് ചിന്മയജയന്തിയും ആഘോഷിക്കും. ശങ്കരജയന്തി ദിനമായ എപ്രില്‍ 30 ന് രാവിലെ 9 മുതല്‍ ഗുരുപാദുക പൂജ, അര്‍ച്ചന, അനുസ്മരണപ്രഭാഷണം, ശങ്കരകൃതികളുടെ പ്രദര്‍ശനം, സിനിമ, ഭജന എന്നിവ ഉണ്ടാകും. ചിന്മയജയന്തി ദിനമായ മെയ് 8 ന് രാവിലെ ഗുരുപാദുകപൂജ, അര്‍ച്ചന, ചിന്മയ ജീവചരിത്രത്തെ ആധാരമാക്കി ഓണ്‍ എ ക്വസ്റ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നടക്കും.
ഉപനിഷത്ത് മന്ത്രപാരായണത്തിന് ബ്രഹ്മചാരിണി ദാര്‍ശിക ചൈതന്യ ആചാര്യസ്ഥാനം വഹിക്കും. വിവേകചൂഢാമണി യജ്ഞത്തിന് ബ്രഹ്മചാരി ധ്രുവചൈതന്യ ആചാര്യനായിരിക്കും. 19, 20 തീയതികളില്‍ ഈശാവാസ്യോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരിണി ദാര്ശികചൈതന്യയും 21, 22 തീയതികളില്‍ കേനോപനിഷത്ത്, 23, 24 തീയതികളില്‍ കഠോപനിഷത്ത് എന്നിവയെക്കുറിച്ച് സ്വാമി ശാരദാനന്ദ, 25, 26 തീയതികളില്‍ പ്രശ്നോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരി ആനന്ദചൈതന്യ, 27, 28 തീയതികളില്‍ മുണ്ഡകോപനിഷത്തിനെക്കുറിച്ച് ചിന്മയമിഷന് കേരള മേധാവി സ്വാമി വിവിക്താനന്ദ, 29, 30 തീയതികളില്‍ കൈവല്യോപനിഷത്തിനെക്കുറിച്ച് സ്വാമി അശേഷാനന്ദ മെയ് 1, 2 തീയതികളില്‍ മാണ്ഡൂക്യോപനിഷത്തിനെക്കുറിച്ച് ബ്രഹ്മചാരി മുകുന്ദ ചൈതന്യ എന്നിവര്‍ വ്യാഖ്യാനവും പ്രഭാഷണവും നടത്തും. 3 ന് തൈത്തിരീയോപനിഷത്ത് 4, 5 തീയതികളില്‍ ഐതരേയോപനിഷത്ത്, 6 ന് ചാന്ദോഗ്യോപനിഷത്ത്, 7, 8 ബൃഹദാരണ്യകോപനിഷത്ത് എന്നിവ ബ്രഹ്മചാരി ധ്രുവചൈതന്യ വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: