ന്യൂദല്‍ഹി:ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരയ്ച്ച ഫൈനലില്‍ കിഡംബി ശ്രീകാന്തിനെ കീഴ്പ്പെടുത്തി ബി സായ് പ്രണീത് സിംഗപ്പൂര്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം ചൂടി.ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സായ് പ്രണീത് വിജയം സ്വന്തമാക്കിയത്. സ്കോര്‍ 17-21, 21-17,21-12
ആദ്യ രണ്ടു സെറ്റില്‍ ഉശിരന്‍ പോരാട്ടമാണ് നടന്നത്.ഓരോ സെറ്റുകള്‍ ഇരുവരും നേടി.എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ സായ് പ്രണീത് വേഗത്തില്‍ മുന്നില്‍ കയറി.16- 9 ന്റെ ലീഡു നേടിയ സായ് പിന്നീട് പിന്നോക്കം പോയില്ല.21-12 ന് സെറ്റും വിജയം സ്വന്തമാക്കി.മത്സരം 55 മിനിറ്റ് നീണ്ടു.
ഇതാദ്യമായാണ് സൂപ്പര്‍ സീരിസ് ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത്.ഒരു സൂപ്പര്‍ സീരിസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ ഒരു രാജ്യത്തിന്റെ തത്തെ രണ്ടു താരങ്ങള്‍ ഏറ്റുമുട്ടുന്നത് ഇതു നാലാം തവണയാണ്.നേരത്തെ ചൈന, ഡെന്മാര്ക്ക്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്്.
ലോക 29-ാം റാങ്കുകാരനായ ശ്രീകാന്തിനെതിരേ സായ് പ്രണീത് മികച്ച പോരാട്ടമാണ് നടത്തിയത്.ആദ്യ സെറ്റിന്റെ തുടക്കത്തില്‍ 5-1ന്റെ ലീഡ് നേടി.എന്നാല്‍ പിന്നീട് പ്രണീതിന് ലീഡ് നിലനിര്ത്താനയായില്ല.പരിചയ സമ്പന്നനായ ശ്രീകാന്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.പക്ഷെ രണ്ടാം സെറ്റില്‍ കഥമാറി. തകര്‍ത്തുകളിച്ച പ്രണീത് 21-17 ന് സെറ്റ് പിടിച്ചു.നിര്‍ണായകമായ മൂന്നാം സെറ്റില്‍ പ്രണീത് തുടക്കത്തിലെ മുന്നിലെത്തി. അനായാസം വിജയവും നേടി.
കഴിഞ്ഞ വര്‍ഷം കാനഡ ഓപ്പണില്‍ പ്രണീത് കിരീടം നേടിയിരുന്നു. പരിചയസമ്പന്നനായ ശ്രീകാന്ത് 2014 ലെ ചൈന സൂപ്പര്‍ സീരിസിലും 2015 ലെ ഇന്ത്യ സൂപ്പര്‍ സീരിസിലും ജേതാവായിരുന്നു.
ശ്രീകാന്ത് സെമിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഇന്ത്യേനേഷ്യയുടെ ആന്റണി സിനിസുഗ ജിന്ടിനെ തോല്‍പ്പിച്ചു.സ്കോര്‍ 21-13,21-14. കൊറിയയുടെ ലി ഡോംഗ് കിയൂനെ 21-6,21-8 ന് തകര്‍ത്താണ് പ്രണീത് ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: