കോട്ടയം: പുനലൂരില്‍ നിന്ന് പാലക്കാടിന് പുതിയ ട്രെയിന്‍ 19 മുതല്‍ ഓടിത്തുടങ്ങും. പാലരുവി എക്സ്പ്രസ് എന്ന പേരിലാണ് വണ്ടി ഓടുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരിക്കും ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ജില്ലയില്‍ ചങ്ങനാശേരിയിലും കോട്ടയത്തുമാണ് സ്റ്റോപ്പുള്ളത്.
പുലര്‍ച്ചെ 3.25ന് പുനലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ നമ്പര്‍ (16791) ആണ്. . കൊല്ലം (4.55),കായംകുളം (5.49),മാവേലിക്കര (5.59),ചെങ്ങന്നൂര്‍(6.09),തിരുവല്ല (6.19),ചങ്ങനാശേരി (6.29), കോട്ടയം (7.18), എറണാകുളം നോര്‍ത്ത് (9.38),ആലുവ(9.58), തൃശൂര്‍(10.58),ഒറ്റപ്പാലം(12.54).എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ സമയം.ഉച്ചയ്ക്ക് 1.20ന് പാലക്കാടെത്തും. മടക്ക ട്രെയിനിന്റെ നമ്പര്‍ (16792) ആണ്. വൈകിട്ട് നാലിന് പാലക്കാട് നിന്ന് പുറപ്പെടും. ഒറ്റപ്പാലം(4.25), തൃശൂര്‍(5.23),ആലുവ(6.23), എറണാകുളം (രാത്രി7.08), കോട്ടയം (രാത്രി8.57), ചങ്ങനാശേരി (രാത്രി 9.19), തിരുവല്ല(രാത്രി 9.29),മാവേലിക്കര(രാത്രി9.59),കായംകുളം (10.24),കൊല്ലം (രാത്രി 11.50), പുനലൂര്‍ (രാത്രി 1.20).
പാലരുവി ഓടിത്തുടങ്ങന്നതോടെ വൈകിട്ട് വേണാടിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വസാമാകും. വൈകിട്ട ഏഴുമണിക്ക് ശേഷം എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ട്രെയിനുകളില്ല.പാലരുവി ഈ പ്രശ്നത്തിന് പരിഹാരമാകും. സ്ഥിരമായി വൈകി ഓടുന്നതിനാല്‍ വേണാടിലുള്ള യാത്ര ദുരിതമാണ് സമ്മാനിക്കുന്നത്. രാവിലെ 9.38ന് പാലരുവി എറണാകുളത്ത് എത്തുന്നത് ജില്ലയില്‍ നിന്നുള്ള യാത്രക്കാര്ക്ക്് ഓഫീസ് സമയത്ത് എത്താം.
അതേ സമയം ജില്ലയില്‍ രണ്ട് സ്റ്റോപ്പുകള്‍ മാത്രം അനുവദിച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്. ഇരട്ടപാത കടന്ന് പോകുന്ന പിറവം, മുളന്തുരുത്തി ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ കൂടി സ്റ്റോപ്പ് അനുവദിക്കമായിരുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ജനപ്രതിനിധികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് റെയില്‍വേ സ്റ്റോപ്പുകള്‍ തീരുമാനിക്കുന്നത്. അതേ സമയം കൊല്ലം ജില്ലയില്‍ ചെറിയ സ്റ്റേഷനുകളില്‍ വരെ സ്റ്റോ്പ്പുണ്ട്്. ആദ്യ ദിവസം എറണാകുളം വരെ മാത്രമെ ഉണ്ടാവുകയുള്ളു. 20 മുതലയായിരിക്കും ടെയിന്‍ പൂര്‍ണ സര്‍വീസ് തുടങ്ങുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: