പള്ളിപ്പുറം: സവിശേഷ പാരിസ്ഥിതിക വ്യൂഹമായ വേമ്പനാട് കായലിനെ മത്സ്യ സങ്കേതമായി പ്രഖ്യാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ജീവസമ്പത്തിനേയും ജൈവ വൈവിധ്യത്തേയും നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വേമ്പനാട്ട് കായല്‍ റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദം പിന്നിട്ടു. കായല്‍ പരിസ്ഥിതിയെ വേണ്ടവിധത്തില്‍ പരിഗണിച്ച് സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വേമ്പനാട്ടു കായലിനെ ആശ്രയിച്ചു കഴിയുന്ന മസ്യ തൊഴിലാളികളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുക എന്നതും പ്രധാനമാണ്.
വേമ്പനാട്ട് കായലിന്റെ പുനരുജ്ജീവനം സാദ്ധ്യമാകണമെങ്കില്‍ ഏറ്റവും അനുയോജ്യമായത് കായല്‍ മത്സ്യ സങ്കേതമായി പ്രഖ്യാപിക്കുക എന്നതാണെന്ന് പരിഷത്ത് കരുതുന്നു.
ജനകീയാസൂത്രണം രണ്ടാം ഘട്ട പ്രവര്‍ത്തനം ജനകീയ തലം വിപുലപ്പെടുത്തി ശക്തിപ്പെടുത്തണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: