ഇരിട്ടി: അറുപത്തിയഞ്ചു വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കായി കേരളം സാമൂഹ്യ സുരക്ഷാമിഷനും ഇരിട്ടി നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയുടെയും വയോമിത്രം ഓഫീസിന്റെയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഈ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും വയോമിത്രം കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 24 മുനിസിപ്പാലിറ്റികളില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ചികിത്സയും സൗജന്യ മരുന്നുകളും ഇവിടെ ലഭ്യമാക്കും. മുനിസിപ്പാലിറ്റികളില്‍ പദ്ധതി പ്രാവര്‍ത്തികമായിക്കഴിഞ്ഞാല്‍ ബ്ലോക്ക് തലത്തിലും ഇത്തരം വയോമിത്രം പദ്ധതി തുടങ്ങാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുപോലെ പൊതുജനാരോഗ്യ മേഖലകളിലും ഈ ഗവര്‍മ്മെണ്ടു ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കയാണെന്നും ഇരിട്ടി താലൂക്ക് ആശുപത്രിക്കായി പ്രഖ്യാപിച്ച ഡയാലിസിസ് കേന്ദ്രം ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പുന്നാട് മീത്തലെ പുന്നാട് റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോജന മന്ദിരത്തിലാണ് വയോമിത്രം കേന്ദ്രവും പ്രവര്‍ത്തിക്കുക. പരിപാടിയില്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാമിഷന് എക്സിക്യുട്ടീവ് ഡയറക്ട്ര് ഡോ.മുഹമ്മദ് അഷില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. സരസ്വതി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി.വി.മോഹനന്, പി.കെ.ബള്‍ക്കീസ്, പി.പി.ഉസ്മാന്, സി.മുഹമ്മദലി, എം.കെ.ഇന്ദുമതി, കെഎസ്എസ് എം നോര്‍ത്ത് റീജിയണല്‍ ഡയറക്ട്ര് ഡോ.ഭാമിനി, മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്, പടിയൂര്‍ ദാമോദരന്‍, സി.അബ്ദുല്ല, കെ.കൃഷ്ണന്, ടി.വി.കൃഷ്ണന്, കെ. മുഹമ്മദലി, വി.എം.വിജയന്, പി.ശ്രീധരന്, പി.കെ.ഫാറൂഖ്, സീനിയര്‍ സിറ്റിസണ്‍ ചെയര്മാന് എന്‍.വി.രവീന്ദ്രന്,ഇരിട്ടി ഐസിഡിഎസ് നിഷ പാലത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് സ്വാഗതവും വയോമിത്രം കോ. ഓഡിനേറ്റര്‍ മഹേഷ് പള്ളൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: