മറയൂര്‍: എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ചിന്നാറില്‍ ചെക്ക് ഡാം നിര്‍മ്മാണം വേഗത്തിലാക്കി തമിഴ്നാട്. ചിന്നാര്‍പുഴ കയ്യേറി സംസ്ഥാന അതിര്‍ത്തിയിലാണ് ചെക്ക്ഡാം നിര്‍മ്മാണം പുരോഗമിക്കുന്നത്. കേരളത്തേയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന ഇവിടെ യാതൊരു അനുമതിയും കൂടാതെയാണ് തമിഴ്നാട് കനാലുവഴി വെള്ളം കൊണ്ടുപോകുന്നതിനായി ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. സംഭവം ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ഇതേ തുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട് വനംവകുപ്പ് ഇവരെ സ്ഥലത്തേയ്ക്ക് അടുപ്പിക്കാതെ മടക്കി അയയ്ക്കുകയാണ് ഉണ്ടായത്. ഇന്നലെ ക്രൈംബ്രാഞ്ചും സ്ഥലത്ത് അന്വേഷണത്തിനായി എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ചെക്ക്ഡാമിന്റെയും കനാലിന്റെയും നിര്‍മ്മാണം തമിഴ്നാട് അതിവേഗത്തില്‍ തുടരുകയാണ്. ആദ്യം ചെറുതായി മാത്രം കുഴിച്ചിരുന്ന കനാല്‍ ഇന്ന് വലിപ്പം കൂട്ടി ആഴത്തില്‍ കുഴിച്ച് വരികയാണ്. ഉയരംകൂട്ടി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തമിഴ്നാട് ഉദ്ദേശിക്കുന്നത്. പുഴയുടെ ഒരുഭാഗം ചിന്നാറിന്റെയും മറുഭാഗം ആനമല ടൈഗര്‍ റിസര്വ്വിലുംപെട്ടതാണ്. തമിഴ്നാടിന്റെ കോഡല്ലൂര് എന്ന ഗ്രാമത്തിലേയ്ക്ക് കനാല്‍ ന
ിര്മ്മിച്ച് കൃഷിയ്ക്കായി വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് പദ്ധതി ഇട്ടതെങ്കിലും മറ്റൊരു വന്‍കിട പ്രോജക്ടിനായാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് വിവരം.
കേരളത്തിന്റെ തായക്കണ്ണന്ക്കുടിയിലെ 60-ഓളം കുടുംബങ്ങള്‍ ഈ പുഴയിലെ വെള്ളമാണ് കുടിക്കുന്നതിനും കൃഷിയ്ക്കുമായി ഉപയോഗിക്കുന്നത്. ചെക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മേഖല കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ നല്കുന്ന വിവരം. കേരളം തമിഴ്നാടിന്റെ അതിര്‍ത്തി മേഖലയില്‍ ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും തടസവാദങ്ങളുമായി എത്തുന്ന തമിഴ്നാട് ഇത്തരത്തിലൊരു നിര്‍മ്മാണം നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തത് പ്രദേശവാസികളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ്
മേഖലയിലെ ജനപ്രതിനിധികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: