വടകര: വടകര പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ വേലി തകര്‍ന്നിട്ട് മാസങ്ങളായി. അറ്റകുറ്റപണിനടത്തി ഇത് സംരക്ഷിക്കുന്ന കാര്യത്തില്‍ നഗരസഭ അലംഭാവം കാണിക്കുന്നതായി പരാതിയുണ്ട്. കോടതിയിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും പോകുന്ന വഴിയുടെ കവാടത്തിലാണ് ഗാന്ധിപ്രതിമയും അഞ്ചുവിളക്കുമെല്ലാം ഉള്ളത്.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഗാന്ധിരക്തസാക്ഷി ദിനത്തിലുമാണ് പ്രതിമയും പരിസരവും വൃത്തിയാക്കുന്നത്. പിന്നീട് നഗരസഭ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. ഇപ്പോള്‍ വേലിയുടെ ഒരു ഭാഗം തകര്‍ന്നിട്ട് മാസങ്ങളായി. ഇഷ്ടിക കൊണ്ടുണ്ടാക്കിയ തൂണ് തകര്‍ന്നതോടെ കമ്പിവേലിയും താഴെവീണു. പ്രതിമയ്ക്ക് ചുറ്റുമുള്ള ഇഷ്ടികത്തൂണുകളെല്ലാം തകര്‍ന്ന നിലയിലാണ്.
ചില തൂണുകളുടെ ഇഷ്ടികകള്‍ ഇളകി നില്ക്കുന്നു. ആഞ്ഞൊന്ന് തട്ടിയാല്‍ വീഴാവുന്ന വിധത്തിലാണ്. ഇവയെല്ലാം. പ്രതിമയ്ക്ക് സമീപമുള്ള വലിയ ക്ലോക്കിന്റെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. വടകര ടൗണിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമാണ് ഗാന്ധിപ്രതിമയും ഇതിനുമുകളിലുള്ള അഞ്ച് വിളക്കുകളും. ഒട്ടേറെ സമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇവിടം.
പലപ്പോഴും സാമൂഹ്യസാംസ്കാരിക സംഘടനകളാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. എന്നാല്‍ വേലി തകര്‍ന്നിട്ടും വിളക്കുകള്‍ പലതും കത്താതായിട്ടും നഗരസഭാ തിരിഞ്ഞുനോക്കിയില്ല. താലൂക്കോഫീസിന്റെ മുഖചിത്രമായി ഉയര്ന്നുനില്ക്കുന്ന അഞ്ചുവിളക്കും, ചുറ്റുവേലിയും തകര്‍ന്നിട്ടും റവന്യു അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: