ചെന്നൈ: ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പു മാറ്റിവെച്ചതിനു പിന്നാലെ അണ്ണാഡിഎംകെ ശശികല ക്യാംമ്പില്‍ പൊട്ടിത്തെറി. വിജയിക്കാനായി കോടിക്കണക്കിനു രൂപ പണമായും പാരിതോഷികമായും നല്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന് തെരഞ്ഞെടുപ്പു മാറ്റിയത്.
ശശികല നേതൃത്വം നല്കുന്ന അണ്ണാ ഡിഎംകെ (അമ്മ) വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ടിടിവി ദിനകരനാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍.
മുഖ്യമന്ത്രി പളനി സ്വാമി, ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപ കണ്ടെത്തിയിരുന്നു.
ഇതോടെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദിനകരനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.
ദിനകരന് രാജിവെക്കണെന്നും ആര്‍കെ നഗറില്‍ മറ്റാരെങ്കിലും സ്ഥാനാര്ഥിയാവണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: