ന്യൂദല്‍ഹി: വിവാദ വിവാഹമോചന രീതിയായ മുത്തലാഖില്‍ നിലപാട് മയപ്പെടുത്തി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മതിയായ കാരണങ്ങളില്ലാതെ മുത്തലാഖ് അനുവദിക്കില്ലെന്നും ഇതിനായി പെരുമാറ്റച്ചട്ടം പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
അയോധ്യ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി മാത്രമേ അംഗീകരിക്കുകയുള്ളൂ, കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
ശരി അത്ത് നിയമം അനുസരിക്കാത്തവര്‍ സമുദായ വിലക്ക് നേരിടേണ്ടി വരും. മുത്തലാഖ് സംബന്ധിച്ച് തെറ്റിദ്ധാരണകളുണ്ട്. അപൂര്‍വ്വമായി മാത്രമേ മുത്തലാക്ക് നടക്കുന്നുള്ളുവെന്ന് ഉറപ്പ് വരുത്തും. മുത്തലാഖ് പതിവാക്കിയവര്‍ക്ക് പിഴ ശിക്ഷ നല്‍കും. പെരുമാറ്റച്ചട്ടം പള്ളികളില്‍ വിതരണം ചെയ്യും. ശശി അത്ത് നിയമത്തില്‍ പുറത്തു നിന്നുള്ള ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാക്കും. മതനിയമങ്ങള്‍ മൗലിക അവകാശമാണ്. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം അംഗീകരിക്കാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
മുത്തലാഖില്‍ പ്രശ്നമൊന്നുമില്ലെന്നായിരുന്നു നേരത്തെ ബോര്‍ഡ് സ്വീകരിച്ച നിലപാട്. ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു ബോര്‍ഡിന്റെ അഭിപ്രായം. നിരവധി മുസ്ലിം സ്ത്രീകള്‍ മുത്തലാഖ് നിരോധിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ മുത്തലാക്ക് നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് യുപി തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് മുസ്ലിം വനിതകള്‍ വോട്ടുചെയ്യുന്നതിന് കാരണമായതായും വിലയിരുത്തപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: