ന്യൂദല്‍ഹി: പത്ത് ഹൈക്കോടതികളിലായി 51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു.
ഇതില്‍ 20 പേര് ന്യായാധിപന്മാരും 31 പേര് അഭിഭാഷകരുമാണ്.
മുംബൈ ഹൈക്കോടതിയിലേക്ക് 14ും പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലേക്ക് ഒമ്പതും തെലങ്കാന, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിലേക്ക് ആറും ജഡ്ജിമാരെ ശുപാര്‍ശ ചെയ്തു. രാജ്യത്തെ 24 ഹൈക്കോടതികളിലായി 41 ശതമാനം ഒഴിവുകളാണ് ഉള്ളത്. 1079 ജഡ്ജിമാര്‍ വേണ്ടിടത്ത് 632 പേര് മാത്രമാണുള്ളത്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, എം.ബി. ലോക്കൂര്‍ തുടങ്ങിയവരുള്‍പ്പെടുന്നതാണ് കൊളീജിയം. പത്ത് ദിവസത്തിനുള്ളിലാണ് കൊളീജിയം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വിവിധ കോടതികളിലായി കേസുകള്‍ കെട്ടിക്കിടക്കുന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: