കോട്ടയം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേയ്ക്കുള്ള റെയില്‍വേ പാതയുടെ ഇരട്ടിപ്പിക്കല്‍ 2019-ല്‍ പൂര്‍ത്തിയാകും. നിലവില്‍ തിരുവനന്തപുരം മുതല്‍ ചങ്ങനാശേരി വരെ ക്രോസിങ്ങില്ലാതെ യാത്ര ചെയ്യാം. എറണാകുളത്ത് നിന്ന് കുറുപ്പന്തറ വരെയും ഇരട്ടപാതയായിട്ടുണ്ട്. അവശേഷിക്കുന്ന ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെയുളള 28 കിലോമീറ്ററാണ് ഇരട്ടവരിയാക്കേണ്ടത്. ചിങ്ങവനം -ചങ്ങനാശേരി ഭാഗം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും മേല്‍പ്പാലങ്ങളുടെ നിര്‍മാണം നീളാന്‍ സാധ്യതയുള്ളതിനാല്‍ കമ്മീഷനിങ് വൈകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
കോട്ടയം വഴിയുള്ള ഇരട്ടപാതയ്ക്ക് പിന്നാലേ കായംകുളത്ത് നിന്ന് ആലപ്പുഴ വഴിയുള്ള എറണാകുളത്തിനുള്ള തീരദേശപാതയും നിര്‍മ്മാണത്തിലാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കങ്ങളും അടിപ്പാത നിര്‍മാണത്തിലെ കാലതാമസവും മൂലം ഈ പദ്ധതിയും വൈകുകയാണ്. ഹരിപ്പാട് – അമ്പലപ്പുഴ ഭാഗം ഈ മാര്‍ച്ചില്‍ കമ്മീഷന് ചെയ്യാന്‍ ലക്ഷ്യമിട്ടതയായിരുന്നു.
എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ രണ്ട് ഇരട്ടപ്പാതകളും കൂടി വരുന്നതോടെ ഉണ്ടാകുന്ന ട്രാക്കിലെ തിരക്ക് കണക്കിലെടുത്താണ് ഷൊര്‍ണ്ണൂര്‍ -മംഗളൂരു റൂട്ടില്‍ മൂന്നാമത്തെ ലൈന്‍ റെയില്‍വേ പരിഗണിക്കുന്നത്. ഇതിനുള്ള സര്വ്വേയ്്ക്ക് റെയില്‍വേ പച്ചക്കൊടി കാണിച്ചിട്ടുണ്ട്്. ഇത് സാധ്യമായാല്‍ സംസ്ഥാനത്തെ ആദ്യ ട്രിപ്പിള്‍ ലൈനയായിരിക്കും ഇത്്.
കുറുപ്പന്തറ – ഏറ്റുമാനൂര്‍ ഭാഗത്ത് ഇരട്ടപാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. എന്നാല്‍ ചങ്ങനാശേരി – ചിങ്ങവനം – കോട്ടയം ഭാഗത്താണ് തടസ്സമേറെ.
ചിങ്ങവനം – ചങ്ങനാശേരി റൂട്ടില്‍ പത്ത് മേല്‍പ്പാലങ്ങളാണ് പൊളിച്ച് പണിയേണ്ടത്. ഇതില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. മൂന്നെണ്ണം നിര്‍മ്മാണഘട്ടത്തിലാണ്. ബാക്കി അഞ്ചെണ്ണമാണ് ഇനി നിര്‍മ്മിക്കേണ്ടത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ചിങ്ങവനം, കോട്ടയം ഭാഗങ്ങളില്‍ സ്ഥലമെടുക്കാനുണ്ട്. സമ്പൂര്‍ണ്ണ ഇരട്ടപാത വരുന്നതോടെ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ യാത്രാ സമയം ലാഭിക്കാം. കൂടാതെ പുതിയ തീവണ്ടികള്‍ അനുവദിക്കാനും തടസ്സമുണ്ടാകില്ല.
അതേസമയം ഭൂമി ഏറ്റെടുത്ത് നല്കിയെങ്കില് മാത്രമെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്ന് റെയില്‍വേ നിര്‍മാണ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മണ്ണ് നിയന്ത്രണം കൂടാതെ ലഭിക്കണം.
ഒരു കിലോ മീറ്റര്‍ പാതയ്ക്ക് 20,000 ക്യൂബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: