മാനന്തവാടി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യാദവസമുദായം വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മാനന്തവാടി ബി സ്ട്രീറ്റ് സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്കാണ് ആചാരം തെറ്റിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തതിന് നാലര വര്‍ഷമായി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. സമുദായത്തില്‍ നടക്കുന്ന ചടങ്ങുകളിലും അഘോഷങ്ങളിലും പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഇരുവരെയും കുലം കുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറക്കി. ചാനലില്‍ സമുദായ നേതാക്കള്‍ അപമാനിച്ചു എന്ന് കാണിച്ച് സുകന്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൊബൈല്‍ ആപ്പ് വഴിയും സുകന്യ പരാതി നല്കി. പരാതി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയെന്ന പ്രചാരണം അസത്യമാണെന്നും വിഷുവിനു ഇവര്‍ സമുദായ ക്ഷേത്രത്തില്‍ ഒരുമിച്ച് ദര്‍ശനം നടത്തിയതായും യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മണി പറഞ്ഞു. ഇവര്‍ വീടുകളിലും പോവുന്നുണ്ട്.സമുദായത്തെ കരിവാരി തേക്കാനുള്ള ശ്രമത്തില്‍ നിന്ന് ഇവര്‍ പിന്മാറണം. അരുണ്‍ സമുദായ അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: