ബാഴ്സലോണ: മുന്നില്‍ നിന്ന് പട നയിച്ച വീര നായകന് ലയണല്‍ മെസിയുടെ കരുത്തില്‍ ബാഴ്സലോണ വിജയപാതയില്‍ തിരിച്ചെത്തി.നേരത്തെ യുവന്റസില്‍ നിന്നും മലാഗയിയില് നിന്നും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ ബാഴ്സലോണ ഇന്നലെ ലാലീഗില്‍ മെസിയുടെ മികവില്‍ രണ്ടിനെതിരേ മുന്ന് ഗോളുകള്‍ക്ക് റയല്‍ സൊസീഡാഡിനെ തോല്‍പ്പിച്ചു.
വിജയപാത തുറന്ന്് മെസിയാണ് ബാഴ്സലോണയുടെ രണ്ടു ഗോളും നേടിയത് .ഇതോടെ മെസിക്ക് 498 ഗോളുകളായി.ഒരു ഗോള്‍ പാക്കാ അല്കാസറുടെ വകയായിരുന്നു.
സാബി പ്രീറ്റോ റയല്‍ സൊസീഡാഡിനായി ഒരു ഗോള്‍ നേടി.ഒരുഗോള്‍ സെല്‍ഫ ഗോളായിരുന്നു.
ആദ്യ പകുതിയിലാണ് എല്ലാ ഗോളും പിറന്നത്. പതിനേഴാം മിനിറ്റിലും മുപ്പത്തിയേഴാം മിനിറ്റിലും മെസി സ്കോര്‍ ചെയ്തു.ഇടവേയ്ക്ക് മുന്‍പ് ബാഴ്സലോണയുടെ സാമുവല്‍സിന്റെ ബൂട്ടില്‍ നിന്ന് സ്വന്തം പോസ്റ്റില്‍ പന്തു കയറി.തൊട്ടടുത്ത മിനിറ്റില്‍ തന്നെ പാക്കോ അല്‍കാസര്‍ ബാഴ്സലോണയുടെ ലീഡ് 3-1 ആയി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാബി പ്രീറ്റോ സൊസീഡാഡിനായി ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും തകര്‍ത്തു കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല. സോസീഡാഡിനെതിരായ വിജയം ബാഴ്സലോണയുടെ ആത്മവിശ്വാസം ഉയര്‍ത്തി.ചാമ്പ്യസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ യുവന്റസിനോട് ഏകപക്ഷീയമായ മൂന്ന് ഗോളകള്‍ക്ക് തകര്‍ന്ന ബാഴ്സലോണയ്ക്ക് സെമിയില്‍ കടക്കാന്‍ രണ്ടാം പാദത്തില്‍ ഉശിരന്‍ പോരാട്ടം തന്നെ കാഴ്ചവെയ്ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: