തിരുവനന്തപുരം: ഭൂമി കൈയേറ്റ നിരോധനബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തോട്ടം തൊഴിലാളികളുടെ പക്കലുള്ള അനധികൃത ഭൂമി തിരിച്ചുപിടിക്കുക എന്ന വ്യവസ്ഥയുമായാണ് ബില്‍ രൂപീകരിച്ചത്. മൂന്നാര്‍ ദേവികുളം പോലുള്ള സ്ഥലങ്ങളില്‍ അനധികൃതഭൂമി കയ്യേറിയവരില്‍ നിന്ന് പിഴയീടാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന്റെ രൂപീകരണം ആദ്യഘട്ടത്തിലാണെന്ന് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന് പറഞ്ഞു.
നിയമവകുപ്പുമായി ബില്ലിനെപ്പറ്റി സംസാരിക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിക്കാന്‍ അധിക സമയം വേണ്ടിവരും. അനധികൃത ഭൂമി കൈയ്യേറിയവരെ അറസ്റ്റുചെയ്യുകയും കയ്യേറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന താല്പര്യം. കൃഷി ആവശ്യത്തിന് നല്കുന്ന ഭൂമി റിസോര്‍ട്ടുകളും മറ്റും പണിയുന്നതിന് ഉപയോഗിക്കുകയാണ്. ഇത് തടയാനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് പി.എച്ച്.കുര്യന് പറഞ്ഞു. 1982 ല്‍ ആന്ധ്രപ്രദേശിലെ ഭൂമി കൈയേറ്റ നിരോധന ബില്ലിന്റെ ചുവടുപിടിച്ചാണ് ഈ ബില്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: