തിരുവനന്തപുരം: ഹൈടെക്ക് എടിഎം കവര്‍ച്ചയില്‍ പ്രതിയായ റുമേനിയന്‍ പൗരന് ഐനൂട്ട് അലക്സാന്ഡ്രുമാരിനോയിയെ കെനിയയില്‍ നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. പ്രതിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കെനിയയിലേക്ക് പോകുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ.ബൈജു വ്യക്തമാക്കി.
റൊമാനിയയില്‍ നിന്നുള്ള ആറംഗ സംഘം ജൂലൈ 8 ന് കേരളത്തില്‍ എത്തി. തുടര്‍ന്ന് പഴവങ്ങാടിയിലെ ഹോട്ടലില്‍ മുറി എടുത്തു. വൈ-ഫെ റൂട്ടര്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ പിന് നമ്പര്‍ ശേഖരിച്ച് മുംബൈയിലെ വിവിധ എടിഎമ്മുകളില്‍ നിന്നായി കവര്‍ച്ച നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, മ്യൂസിയം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 60 തോളം പേരുടെ പരാതിയിന്മേലാണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് റൊമേനിയക്കാരനായ ഗബ്രിയല് മാരിയനെ അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: