പേട്ട: ശംഖുംമുഖം പ്രതീക്ഷാ ആശുപത്രിക്ക് സമീപം 55 കാരിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. നെടുമങ്ങാട് മഞ്ച പയ്യംപളളി വീട്ടില്‍ ഷെഫീക്കി(27)നെയാണ് ബീമാപളളിയില്‍ നിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ പീഡനത്തിന് വിധേയമായ സ്ത്രീയുടെ വീട്ടില്‍ കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു. ശംഖുംമുഖം ഏസി ടി. അജിത്കുമാര്‍, സിഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുത്തത്. പീഡനത്തിനിരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 7നാണ് ശംഖുംമുഖത്തെ സ്വന്തം വീടിനുളളില്‍ മദ്ധ്യവയസ്ക പീഡിപ്പിക്കപ്പെട്ടത്. കവര്‍ച്ച ശ്രമമായിരുന്നു പീഡനത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം രാത്രിയോടെ മദ്ധ്യവയസ്കയുടെ സമീപത്തെ വീട്ടിലാണ് പ്രതി ആദ്യം കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഇവിടെ ആളുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ മദ്ധ്യവയസ്കയുടെ വീട്ടില്‍ കയറുകയായിരുന്നു. ശബ്ദംകേട്ട് മദ്ധ്യവയസ്ക ഉണര്‍ന്നതോടെ ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും ബലമായി പിടിച്ചുവാങ്ങി പുലര്‍ച്ചെയോടെ സ്ഥലംവിട്ടു. പ്രതിയുടെ അച്ഛന് സജാറിന്റെ രണ്ടാംഭാര്യയുടെ വീട്ടില്‍ നിന്നാണ് ഷെഫീക്കിനെ പോലീസ് പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ പ്രതി വലിയതുറ മുത്തൂറ്റ് ബ്രാഞ്ചില്‍ പണയം വച്ചതും പോലീസ് കണ്ടെടുത്തു. വലിയൊരു മാഫിയ സംഘം വരെ പ്രതിക്ക് ഇവിടെയുളളതായി പോലീസ് പറയുന്നു. 2010 ല്‍ സെന്‍ട്രല്‍ തിയേറ്ററില്‍ സിനിമകാണന് വന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിലും മുഖ്യ പ്രതിയാണിയാള്‍. നിരവധി അടിപിടി കേസുകളിലും കവര്‍ച്ചാകേസുകളിലും പ്രതിയായ ഷെഫീക്ക് ഒരുമാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: