മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 5,15,330 വോട്ടുകള്‍ നേടിയ കുഞ്ഞാലിക്കുട്ടിക്ക് 1,71,02,3 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസലിന് 3,44,307 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍. ശ്രീപ്രകാശിന് 65,675 വോട്ടും ലഭിച്ചു. 9,36,315 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയുണ്ടായിട്ടും 2014ല്‍ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായില്ല. ഏഴ് മണ്ഡലങ്ങളില്‍ മലപ്പുറം ഒഴിച്ച് ബാക്കിയെല്ലായിടത്തും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷം നേടിയെങ്കിലും ഒരു മണ്ഡലത്തിലും 2014ലേക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല.
77,000 വോട്ടുകള്‍ യുഡിഎഫിന് അധികം ലഭിച്ചപ്പോള്‍ 1.02 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിനും അധികം ലഭിച്ചു. സംയുക്ത മുന്നണികളോട് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് കഴിഞ്ഞ തവണത്തെ 64,705ല്‍ നിന്ന് നിലമെച്ചപ്പെടുത്തി 65,675 വോട്ടുകള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: