ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധാക്രമണത്തിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗികമായി നാലു പേർ കൊല്ലപ്പെട്ടതായാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായിട്ടാണ് ഇന്ത്യൻ സൈനിക വക്താക്കൾ വ്യക്തമാക്കുന്നത്.
രജൗറി ജില്ലയില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന ജംഗര്‍, ഷേര്‍ മകെഡി എന്നിവിടങ്ങളിലാണ് വെടിവയ്പ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ മോട്ടോര്‍ ഷെല്ലിങ്ങും വെടിവയ്പ്പും നടത്തിയത്. മറുപടിയായി ഇന്ത്യ വിക്ഷേപിച്ച മോട്ടോര്‍ ഷെല്‍ അതിര്‍ത്തിയിലെ പാക്ക് സൈനിക ക്യാമ്പിലാണ് പതിച്ചത്.
ആക്രമണത്തില്‍ പാക്ക് സൈന്യത്തിനു കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഹെലിക്കോപ്റ്ററുകളും ആംബുലന്‍സുകളും പരിക്കേറ്റവരുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ സുരക്ഷ സേന അറിയിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
ചൂടുകാലത്തിന്റെ ഗുണഫലം മുതലെടുക്കാന്‍ നൂറോളം വരുന്ന ഭീകരര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. പാക്കിസ്ഥാന് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: