കണ്ണൂര്‍: അഫ്ഗാനിലെ ദാഇഷ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ ഐഎസ് ഭീകരന് മുര്‍ഷാദ് അഹമ്മദിന്റെ ബന്ധുക്കളെ എന്‍ഐഎ ചോദ്യം ചെയ്തു. എന്‍ഐഎ യുടെ കണ്ണൂരിലെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മുര്‍ഷിദിന്റെ പിതാവ് ടി.കെ അഹമ്മദ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ചോദ്യം ചെയ്തത്.
പടന്ന വടക്കേപ്പുറത്തെ മുര്‍ഷാദ് അഹമ്മദ് ( 24) അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വ്യാഴാഴ്ച ഉച്ചക്കാണ് ദാഇഷ് ക്യാമ്പിലുള്ള പടന്നയിലെ അഷ്ഫാഖ് മജീദ് സന്ദേശത്തിലൂടെ ആദ്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ബന്ധുക്കളും അനേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വീണ്ടും സന്ദേശം വന്നിരുന്നു. അതില്‍ യുവാവ് കൊല്ലപ്പെട്ട വിവരം സത്യമാണെന്നും ബന്ധുക്കളെ അറിയിച്ചോളൂ എന്നും പറഞ്ഞിരുന്നു.
ടെലിഗ്രാം ആപ്പ് വഴി പടന്നയിലെ സംഘവുമായി പല തവണയായി ബന്ധപ്പെട്ടുവരുന്ന പൊതുപ്രവര്ത്തകന് ബി സി റഹ്മാന്റെ ഫോണിലേക്കാണ് രണ്ടു ദിവസമായി സന്ദേശം വന്നുകൊണ്ടിരുന്നത്. ഐഎസില്‍ ചേരാനായി കാസര്‍കോട് ജില്ലയില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയ 17 പേരില്‍ ഒരാളാണ് മുര്‍ഷാദ് അഹമ്മദ്.
തങ്ങള്‍ക്ക് ഇവിടെ സന്തോഷകരമായ ജീവിതമാണ് ഉള്ളതെന്നും അള്ളാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ചാണ് മുര്‍ഷിദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നുമായിരുന്നു സന്ദേശം. ഒരുമാസം മുന്‍പ് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: