ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്കി.കാര്‍ത്തിക്കിനു ബന്ധമുള്ള കമ്പനി വിദേശ വിനിമയ നിയമം ലംഘിച്ച് 45 കോടി തട്ടിയെന്ന ആരോപണത്തിലാണ് നോട്ടീസ് .
ചെന്നൈയിലെ വാസന് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നോട്ടീസ് നല്കി. ഈ കമ്പനി വിദേശ വിനിമയ നിയമം ലംഘിച്ച് 2262 കോടി തട്ടിയെന്നാണാരോപണം.
സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനി വാസന്റെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് വിറ്റ് 45 കോടി സമാഹരിച്ചു. ഈ ഇടപാടുകളുടെ ഗണം ലഭിച്ചത് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ മേല്‍നോട്ടം വഹിക്കുന്ന കാര്‍ത്തി ചിദംബരത്തിനാണെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: