ശക്തിനഗര്‍ 1972 ഒക്ടോബര്‍ 14-നു ഉദ്ഘാടനം ചെയ്യപ്പെട്ടു. അമ്മ ഇത് അമ്മയുടെ വാസസ്ഥാനമാക്കി. ശക്തിനഗര്‍ മണിദ്വീപാണെന്ന് അമ്മ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേക്ക് ദര്‍ശനത്തിനും അനുഗ്രഹത്തിനുമായി ആയിരങ്ങള്‍ വരാറുണ്ട്. ജാതിയോ, നിലയോ, സമുദായമോ നോക്കാതെ അമ്മ ഏവരേയും അനുഗ്രഹിച്ചു. അവര്‍ക്കെല്ലാം ആത്മോപദേശം നല്കി. ഇത് ലോകത്തില്‍ ആത്മീയതയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു.
ഭഗവാന് മെമ്മോറിയല്‍ പ്രാര്ത്ഥനഹാളും അതിനകത്തെ രമാംബികയുടെ വിഗ്രഹം വിരാജിക്കുന്ന പുണ്യശ്രീകോവിലും വളരെ ആകര്‍ഷണീയമാണ്. 1976 എപ്രില്‍ 14 കാലത്ത് 9.25-ന് പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനം ചെയ്യെപ്പട്ടു. ആ ചടങ്ങ് രമാശക്തിമിഷന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. അപ്പോള്‍ തന്നെ ദിവ്യമാതാ രമാദേവിയുടെ തൃക്കരങ്ങള്‍കൊണ്ട് രമാംബിക വിഗ്രഹപ്രതിഷ്ഠയും നടന്നു.
പുരോഹിതന്മാര് നടത്തുന്ന ആഗമ വിധിപ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരുന്നു. വിഗ്രഹത്തിന് പ്രാണചൈതന്യം നല്‍കിയത് അമ്മയുടെ തൃക്കരങ്ങള്ക്കൊണ്ടു തന്നെയായിരുന്നു. അമ്മ രാജരാജേശ്വരീ ഭാവത്തില്‍ വിരാജിച്ചുകൊണ്ട് പ്രാണപ്രതിഷ്ഠ നല്‍കിയത്് ദേവാദികള്ക്കുപോലും ദര്‍ശനീയമായ ഒരു സംഗതിയായിരുന്നു. അമ്മയുടെ ദൗത്യത്തില്‍ സഹജീവികളെ സേവിക്കുക എന്നതു പരമപ്രധാനമായിരുന്നു.
ഹൃദയം വിശാലമാക്കാനും സഹാനുഭൂതി വളരാനും ഇത് സഹായകമാണ്. ദിവ്യമാതാ ശ്രീരമാദേവിയാണ് ശക്തിനഗറിലെ ശ്രീകോവിലിലെ പ്രധാനപ്രതിഷ്ഠ. അമ്മയുടെ കൃഷ്ണശിലാ വിഗ്രഹത്തിനു താഴെ അമ്മയുടെ മഹാസമാധിക്കു ശേഷം അമ്മയുടെ ഭൗതിക ശരീരം കുടിയിരുത്തീട്ടുണ്ട്. അമ്മയുടെ സമാധി പീഠമായതുകൊണ്ട് ശ്രീകോവില്‍ തിളങ്ങി നില്ക്കുന്നു.
അമ്മ അമ്മയുടെ പരാശക്തിരൂപത്തില്‍ ഭക്തര്‍ക്കു മുന്നില്‍ മന്ദസ്മിതത്തോടെ അനുഗ്രഹാദായിനിയായും, രക്ഷകിയായും വിരാജിക്കുന്നു.
അമ്മയുടെ, ദേവവാണിയുടെ അനുരണനങ്ങള്‍ ഇന്നും ആ അന്തരീക്ഷത്തിലുണ്ട്. ഭഗവാന് മെമ്മോറിയല്‍ ഹാളും മാതൃനിലയവും അമ്മയുടെ മധുരവാണികളാല് ത്രസിക്കുന്നു. അമ്മയുടെ അനുഗ്രഹശക്തി അന്തേവാസികളുടെ അന്തരംഗത്തില്‍ ശാന്തിയായി നിറയുന്നു. ശക്തിനഗര്‍ അമ്മയുടെ സൃഷ്ടിയാണ.് ഇത് അമ്മയുടെ പരാസങ്കല്പമാണ്. ഇത് അമ്മയുടെ മൂലസ്ഥാനമാണ്്. ശ്രേഷ്ഠമായ ആദ്ധ്യാത്മികജീവിതം പഠിപ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്ധ്യാത്മികകേന്ദ്രമാണിത്. ശക്തിയുടെയും ആനന്ദത്തിന്റെയും മണ്ഡലമാണിവിടം. രമാംബിക ധാമമാണിത.് മുക്തികാവാടമാണിത്.
വിശാലമായ മുറികളും, ഹാളും, ഏറ്റവും മുകളില്‍ ക്ഷേത്രമാതൃകയിലുള്ള നിര്‍മ്മിതികളും മാതൃനിലയത്തെ ഭക്തജനങ്ങള്‍ ദിവ്യത്വത്തിന്റെ മഹനീയ ക്ഷേത്രമായി കാണുന്നു. താഴെ ഒരു ധ്യാനമുറിയുണ്ട്. ഇതില്‍ വെള്ളി കൊണ്ടുണ്ടാക്കിയ ശ്രീകോവിലില്‍ അമ്മയുടെ ഛായാചിത്രം വെച്ച് പൂജിക്കുന്നു. 1981 ജൂണ്‍ 12 -ാം നു ശ്രീ മഹാഗണപതിയുടെ മനോഹരമായ വിഗ്രഹം പ്രതിഷ്ഠിക്കപ്പട്ടു. ഇത് ദിവ്യമാതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിച്ചതാണ്. ദിവ്യമാതാ താരാദേവിയുടെ സാന്നിദ്ധ്യത്തിലാണ് യഥാര്‍ത്ഥത്തില്‍ പ്രതിഷ്ഠ നടന്നത്. ഭഗവാന് മെമ്മോറിയലിന്റെ അടുത്തു തന്നെ പുതിയ ഒരു മെഡിറ്റേഷന്‍ ഹാള്‍ (ധ്യാനത്തിനായുള്ള സ്ഥലം ഉയര്‍ന്ന് വന്നിട്ടുണ്ട്)
ശകതിനഗറില് അന്തേവാസികള്‍ക്കു പുറമേ വന്നും പോയും ഇരിക്കുന്ന ഭക്തന്മാരുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി അവര്‍ എത്തിച്ചേരുന്നു. അവരുടെ പ്രധാന ലക്ഷ്യം സാധനയും സേവയുമാണ്. ഒരു ആദ്ധ്യാത്മിക ജീവിതം നയിക്കാന്‍ ആവശ്യമായ ലളിതജീവിതത്തിനു പറ്റിയ ലളിതമായ സൗകര്യങ്ങളോടു കൂടിയ വാസഗൃഹങ്ങള്‍ ഇവിടെയുണ്ട്.
ആശുപത്രി
അമ്മയുടെ ഭക്തന്മാരും തിരുവിതാംകൂര്‍ രാജകുടുംബവും ചേര്‍ന്ന് സംഭാവനകള്‍ നല്കി നിര്‍മ്മിച്ച ഒരു ആശുപത്രി ഇവിടെ ഉണ്ട്. 1979 ഏപ്രില്‍ 11-ാം നു കര്‍ണ്ണാടക ഗവര്ണ്ണരായിരന്ന ഗോവിന്ദ നരേന് ആണ്. ആശുപത്രി ഉദ്ഘാടനം ചെയ്തത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഈ ആശുപത്രി ആ ഗ്രാമീണ മേഖലയില്‍ എല്ലാവര്ക്കും ഗുണം ചെയ്യുന്നു. ശക്തിനഗറിലെ കവാടത്തിനു പുറത്ത് എതിര്‍വശത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. വിശ്വമാതൃത്വം സത്യമാക്കുന്നതാണ് അമ്മയുടെ അവതാരത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു.
അമ്മ ബ്രഹ്മവും ശക്തിയും ചേര്‍ന്നതാണ് അമ്മ രാജരാജേശ്വരി യോഗമെന്ന തന്റെ യോഗസാധനയിലൂടെ ആദ്ധ്യാത്മിക രത്നഖനിയുടെ വാതിലുകള്‍ തുറന്നുതന്നു. ഈശ്വരസാക്ഷാത്കാരത്തിന് ഒരു യോഗക്രമം അമ്മ രൂപികരിക്കുകയും ലോകത്തിന് നല്‍കുകയും ചെയ്തു.
ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവ മൂന്നും ഏകമായി സമ്മേളിച്ചതാണ് രാജരാജേശ്വരി യോഗം. അമ്മ ഭവനത്തെയാണ് സമുദ്ധാരണത്തിനായി തിരഞ്ഞെടുത്തത്. ഒരാള്‍ ഉത്ഭവിക്കുകയും വളര്‍ച്ചപ്രാപിക്കുകയും ചെയ്യുന്ന ഗൃഹത്തിന്റെ മൂലകന്ദത്തിലേയ്ക്ക് അമ്മ ഇറങ്ങിച്ചെന്നു അവിടെ നിന്നും ദിവ്യസ്നേഹത്തിന്റെയും അത്യാനന്ദത്തിന്റേയും അമൃത് അമ്മ കൊണ്ടു വന്നു. ബ്രഹ്മതേജസ്സെന്ന അഗ്നി നാളത്താല്‍ ജ്വലിപ്പിച്ച വേദാന്തം അമ്മ പഠിപ്പിച്ചു. ആനന്ദദയാനിധിയും ലോകമാതാവുമായ അമ്മ ലോകത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും തന്റേതായി കണക്കാക്കി സ്വീകരിച്ചു ഇതാണ് വിശ്വമാതാവായി അമ്മ അവതാരം ചെയ്തതിന്റെ അത്ഭുതകരമായ സംഗതി.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി
എന്ന പുസ്തകത്തിന്റെ
വിവര്‍ത്തനം: കെ. എന്‍. കെ.
നമ്പൂതിരി. 9446323355)
പ്രതികരിക്കാൻ ഇവിടെ എഴുതുക: