പീരുമേട്: കല്ലാറ്റില്‍ സ്ഥാപിച്ച മദ്യ വില്പനശാല മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരുന്തുംപാറ റോഡ് ഉപരോധിച്ചു. കല്ലാര്‍ വാര്‍ഡിലെ ഗ്രാമസഭാ യോഗത്തിന് ശേഷം സ്ത്രീകളടക്കമുള്ളവര്‍ പുതിയ തായി സ്ഥാപിച്ച ബിവറേജസ് ഔട്ട്ലറ്റിന് മുന്നിലേക്ക് പ്രകടനമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് സമരം തുടര്‍ന്നു. രാവിലെ ഇവിടെയെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ മദ്യവില്‍പ്പന അടപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വില്‍പ്പന പുനരാരംഭിക്കുകയായിരുന്നു.
ഗ്രാമസഭായോഗം മദ്യശാല ഇവിടെ നിന്നും പ്രമേയം പാസാക്കി. ഇന്ന് പ്രമേയം പഞ്ചായത്തിന് സമര്‍പ്പിക്കും. പഞ്ചായത്തിന്റെ ലൈസന്‍സോ മറ്റനുമതികളോ ഇല്ലാതെയാണ് ഇവിടെ മദ്യശാല ആരംഭിച്ചത്. മദ്യശാലയാരംഭിക്കുന്നതിനെതിരെ പീരുമേട് പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു.
ഇവിടെ മദ്യവില്‍പ്പന ശാല വരുന്നതിനെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ശക്ത മായിരുന്നു. ഔട്ട്ലറ്റ് വരുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ ഒപ്പിട്ട പരാതി അധികാരികള്‍ക്കും ജനപ്രതിനിധികള്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഇന്ന് ശക്തമായ സമരം തുടരാനാണ് പ്രദേശവാസികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: