കാട്ടാക്കട : ശ്രീനാരായണ ഗുരുദേവന്റെ ചിത്രം പ്രചരിപ്പിക്കുന്നതില്‍ ആര്‍ക്കാണ് അസഹിഷ്ണുതയെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. ഗുരുദേവ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷിനെ തത്സ്ഥാനത്തുനിന്ന് നീക്കിയ ഡിസിസി പ്രസിഡന്റിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ചിത്രം ഒരു ഭക്തന് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കാന്‍ ഡിസിസി പ്രസിഡന്റിന് എന്ത് അധികാരമാണുള്ളത്. എല്ലാവരും ഒന്നായി ജീവിക്കുന്ന കാലമാണ് ഗുരുദേവന് സ്വപ്നം കണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചിലര്‍ ഈ കാലഘട്ടത്തിലും ജാതീയ ചിന്തകളുടെ തടവറയിലാണെന്ന് ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അരുവിപ്പുറത്തെ പരിപാടിയില്‍ സനലിനെ ക്ഷണിക്കാത്തത് മഠം പ്രചരണ വിഭാഗം കോര്‍ഡിനേറ്റര്‍ കൂടിയായ വണ്ടന്നൂര്‍ സന്തോഷ് പറഞ്ഞിട്ടാണെന്ന ധാരണ തെറ്റാണ്. ഇത്തരം നിസാര പ്രശ്നങ്ങളെ ഊതിവീര്‍പ്പിച്ച് ഗുരുദേവ ഭക്തനെ അപമാനിച്ചത് നന്നായില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: