കൊച്ചി: ജീവിത പ്രശ്നങ്ങളെ പക്വതയോടെ സമീപിക്കുവാന്‍ ഭാഗവതം കാണിച്ചുതരുന്ന വഴികള്‍ ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ളതാണെന്ന് സ്വാമി ഉദിത് ചൈതന്യ. സുകൃതം ഭാഗവത യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിനു പോലും ഭാഗവതം പോലുള്ള ഗ്രന്ഥങ്ങള്‍ ഇന്ന് ഉത്തമ വഴിക്കാട്ടിയാണ്.
ഓരോ വ്യക്തിയും അളവറ്റ കഴിവിന്റെ ഉടമകളാണെന്ന് ഭാഗവതം ശാസ്ത്രീയമായി തെളിയിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസം നമ്മുടെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന അപകര്‍ഷ ബോധം, കഴിവുള്ളവരെ കാണുമ്പോഴുണ്ടാകുന്നത് അസൂയ അതുപോലെ തന്നേയോര്ത്തുള്ള വിഷാദം തുടങ്ങിയ ദൗര്‍ബ്ബല്യങ്ങളാണ്. ഇതിന്റെ ഫലമാണ് കുട്ടികളിലെ ആത്മഹത്യ പ്രവണതയും ഒളിച്ചോട്ടവും മറ്റും. കുട്ടികളിലെ തനതു കഴിവിനെ കണ്ടെത്തുന്ന വിദ്യാഭ്യാസ പരിശീലനം ഭാഗവതം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഉണ്ടായാല്‍ മനോധൈര്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ഓരോവ്യക്തിയും വ്യത്യസ്തനാണെന്ന് ഭാരതീയ ഋഷിവര്യന്മാര് പറഞ്ഞതിലേക്കാണ് ആധുനിക കണ്ടുപിടുത്തങ്ങളും എത്തിനില്‍ക്കുന്നത്.
മനുഷ്യന്റെ വൈവിധ്യത്തെ തിരിച്ചറിയാതെ പോയതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിനു പറ്റിയ തളര്‍ച്ച സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.
യജ്ഞവേദിയില്‍ ഇന്ന്
രാവിലെ 5.30-6.30 ധ്യാനം, വിഷ്ണു സഹസ്രനാമം, 6.30-8.00 ഭാഗവതപാരയണം, 8.00-9.00 പ്രഭാഷണം സ്വാമിജി, 9.30-11.00 ഭാഗവത പരായണം, 11-12 പ്രഭാഷണം, 12ന് സുകൃതം ഭാഗവതപുരസ്ക്കാരസമര്പ്പണം. അദ്ധ്യക്ഷന്‍ ടി.കെ.എ.നായര്‍ പുരസ്ക്കാര സമര്‍പ്പണം പത്മശ്രീ സി.കെ. മേനോന് വേദിയില്‍. മുഹമ്മദ് ഹനീഷ്, പത്മശ്രീ ജയറാം. 1.30-3 ഭാഗവതപാരായണം, 3-4.30, 5-6.30 പ്രഭാഷണം സ്വാമിജി. 6.30 ദീപാരാധന, 7 കൃഷ്ണലീല (കോല്‍ക്കളി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: