ചവറ: സേവാഭാരതി പ്രവര്‍ത്തകര്‍ തുണച്ചു. ഇനി പാറുവിനും കുഞ്ഞാറ്റക്കും വൈഗയ്ക്കും സ്വന്തം വീട്ടില്‍ തലചായ്ക്കാം. പട്ടത്താനം സൊസൈറ്റി മുക്കിന് സമീപം ചാമക്കാല കിഴക്കേലില്‍ അജേഷ്-അമ്പിക ദമ്പതികളുടെ പതിനാലും പത്തും അഞ്ചും വയസുള്ള പെണ്മക്കളാണ് പാറുവും കുഞ്ഞാറ്റയും വൈഗയും. ഇടിഞ്ഞുപൊളിഞ്ഞ കെട്ടുറപ്പില്ലാത്ത ഷെഡിലാണ് കാലങ്ങളായി ഇവര്‍ താമസിക്കുന്നത്. കുടുംബത്തിന്റെ ദുരിതം മനസിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഇവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്കാന് മുന്നോട്ട് വരികയായിരുന്നു.
നാല് മുറികളോടെ നിര്‍മിക്കുന്ന വീടിന് ഏഴുലക്ഷത്തോളം രൂപ ചിലവാകുമെന്നും ഭൂരിപക്ഷം തുകയും പ്രവര്‍ത്തകരില്‍നിന്നും സമാഹരിച്ചതായും മൂന്നുമാസത്തിനുള്ളില്‍ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറുമെന്നും ഭാരവാഹികളായ ഡോ.ശ്രീകുമാര്‍, ബാലചന്ദ്രപ്രസാദ്, നന്ദകുമാര്‍, വിനോദ്, ജയറാം, അമൃതാലയം സുരേഷ്, കല്ലേക്കുളം രാജന്, ദിലീപ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: