പാലക്കാട്: മലപ്പുറത്ത് പാര്‍ട്ടിക്ക് വലിയ പരാജയം സംഭവിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമല്ലാത്ത മലപ്പുറത്ത് വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ടുകൂടിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കുമ്മനം പറഞ്ഞു. ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പാലക്കാടെത്തിയതായിരുന്നു കുമ്മനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് മത്സരിപ്പിച്ചതെന്നും കുമ്മനം വ്യക്തമാക്കി.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേട്ടം വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണെന്നും കുമ്മനം പറഞ്ഞു. മലപ്പുറത്ത് അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാലും പ്രതികരിച്ചു. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ അവര്‍ ജയിച്ചതില്‍ വലിയ അത്ഭുതമൊന്നുമില്ല. മോദി വിരുദ്ധ വികാരം ശക്തമായി നില്ക്കുന്ന ഒരു സംസ്ഥാനത്ത് മുസ്ലിം ലീഗിന് വേണ്ടി എല്ലാവരും പ്രവര്‍ത്തിച്ചു. എന്നിട്ട് തങ്ങളെല്ലാം മതേതര പക്ഷത്താണെന്ന് പറഞ്ഞ് അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, ബിജെപി മുന്‍ അധ്യക്ഷന്മാര്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: