കുട്ടനാട്: പാടശേഖരങ്ങളില്‍ മാരക കീടനാശിനി പ്രയോഗം വ്യാപകമാകുന്നതായി ആക്ഷേപം. കൃഷിവകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു. കുട്ടനാട്ടില്നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണ്.
നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനിക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.കുട്ടനാട്ടില്‍ മാത്രം പ്രതിവര്‍ഷം 20000 ടണ്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. പുഞ്ചകൃഷിയ്ക്ക് 370 ടണ്‍ കീടനാശിനിയും രണ്ടാം കൃഷിയ്ക്ക് 130 ടണ്‍ കീടനാശിനിയുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
നെല്‍വയലുകളില്‍ ‘മരുന്ന്’ എന്ന പേരിലാണ് വീര്യം കൂടിയ കീടനാശിനികളുടെ ഉപയോഗം. നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തുക്കുന്നത്. കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന പ്രഖ്യാപനം പാഴായി.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തിലേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂയെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്നും കൃഷിവകുപ്പ് നിര്‍ദേശിച്ചിരുന്നു.
കൂടാതെ കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്ട്രേഷനുകളും നടത്തരുതെന്ന ഉത്തരവും ലംഘിക്കപ്പെടുന്നു. അടിയന്തരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: