മാള: കാല്‍നൂറ്റാണ്ട് മുമ്പ് തുടങ്ങിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം ബാലാരിഷ്ടിത മാറാതെ രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ കോഴിത്തീറ്റ ഫാക്ടറി. കുഴൂരിലെ നിറവ് കെപ്കോ ഫീഡ്സ് ആണ് സംസ്ഥാനം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയതോടെ മുരടിച്ചു നില്‍ക്കുന്നത്.
1993ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് മുന്‍കൈയെടുത്ത് മാള കുഴൂര്‍ കാക്കുളിശേരിയില് ഫാക്ടറിക്കായി 5.13 ഏക്കര്‍ സ്ഥലം വാങ്ങി. അന്ന് ഫാക്ടറിക്കു 2.17 കോടി രൂപയാണ് അടങ്കല്‍ നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ചശേഷം ബാങ്ക് ലോണ്‍ ലഭ്യമാകാത്തതിനാല്‍ പ്ലാന്റിന്റെ പണി നിര്‍ത്തിവയ്ക്കേണ്ടിവന്നു. ശേഷം 20 വര്‍ഷത്തോളം പ്ലാന്റിന്റെ ജോലി തുടരാന്‍ സാധിക്കാതെ സ്ഥലവും കെട്ടിടവും വെറുതെ കിടന്നു. ഫാക്ടറി കെട്ടിടത്തിനായി ഉയര്‍ത്തിയ പില്ലറുകളും ബീമുകളും മഞ്ഞും മഴയും വെയിലുമേറ്റു നശിക്കുകയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2011 ല്‍ ഫാക്ടറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി 2012ലെ ഓണത്തിനുമുന്പായി ഫാക്ടറിയില്‍നിന്ന് ഉത്പന്നം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിത്തീറ്റ ഉത്പാദനോദ്ഘാടനം നടത്തിയത് 2014 സെപ്റ്റംബര്‍ അവസാനത്തിലാണ്. ഫാക്ടറിക്കായി പത്തു കോടി രൂപകൂടി അനുവദിച്ചതായും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു.
താത്കാലികമായി മെഷിനറികള്‍ സജ്ജീകരിച്ച് താത്കാലിക വൈദ്യുതി കണക്ഷനാണ് ഉദ്ഘാടന ഘട്ടത്തില്‍ ഒരുക്കിയിരുന്നത്. അതിനുശേഷം തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കുള്ള മെഷിനറികളാണെന്നു പറഞ്ഞ് ഇവിടെനിന്ന് യന്ത്രങ്ങള്‍ കടത്തിക്കൊണ്ട ു പോകാന്‍ ശ്രമമുണ്ടായി. യൂണിയനുകള്‍ ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ മെഷിനറികള്‍ കൊണ്ടുപോയി. മുന്നണികളുടെ ഈ രാഷ്ട്രീയക്കളിയില്‍ ഫാക്ടറിക്കായി രണ്ടു പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പ് ഇനിയും തുടരുമെന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: