ന്യൂദല്‍ഹി: ദല്‍ഹിയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍സിങ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ അമിത് മാലിക് അടക്കമുള്ള നേതാക്കളും ബിജെപിയുടെ ഭാഗമായി.
ബിജെപി കേന്ദ്രആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടി പ്രവേശനം. ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മുതിര്‍ന്ന നേതാക്കളുടെ ബിജെപി അംഗത്വം.
നാലു തവണ എംഎല്‍എയും ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അരവിന്ദര്സിങിനെ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. 2015ന് ശേഷം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമായി വലിയ ബന്ധമില്ലാതെ നില്‍ക്കുകയായിരുന്നു അരവിന്ദര്‍. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി വിട്ടത്.
കേന്ദ്രമന്ത്രി വിജയ് ഗോയല്‍, ശ്യാം ജാജു, ദല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിലാണ് അരവിന്ദര്സിങും അനുയായികളും പാര്‍ട്ടിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: