ബീജിങ് : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തോടെ ഉടലെടുത്ത ഇന്ത്യ- ചൈന തര്‍ക്കങ്ങളില്‍ അയവ്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍െപ്പടെ മൂന്നു മന്ത്രിമാര്‍ ചൈന സന്ദര്‍ശിക്കും.
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായുള്ള ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിതല ചര്‍ച്ചകള്‍ ജൂണില്‍ ആരംഭിക്കും. സെപ്തംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്, ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ മന്ത്രി തല ചര്‍ച്ചകള്‍ക്കായി ബീജിങ്ങിലെത്തുമെന്നാണ് സൂചന. ബ്രിക്സിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തെ എതിര്‍ത്ത് ചൈന രംഗത്തെത്തുകയും ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ വാദ പ്രതിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. രാഷ്ട്രീയം കളിക്കുന്നതിനായാണ് ദലൈലാമയുടെ സന്ദര്‍ശനമെന്നാണ് ചൈന കുറ്റപ്പെടുത്തല്‍. അതിനിടെ ദലൈലാമയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: