പീരുമേട്: സമരം ശക്തമായതോടെ കല്ലാറ്റിലെ മദ്യവില്‍പ്പന ശാലയ്ക്ക് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. ഇന്നലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി എത്തിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കാന് തയ്യാറായത്. ഇന്നലെ രാവിലെ 11 മണി മുതല്‍ രണ്ട് മണിവരെ സ്ത്രീകളടക്കമുള്ളവര്‍ പുതിയതായി സ്ഥാപിച്ച ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി നടപടി സ്വീകരിച്ചത്. അതേ സമയം സ്റ്റോപ്പ് മെമ്മോ പുതിയ നിയമ പ്രകാരം നിലനില്ക്കേലാ എന്നാണ് എക്സൈസ് വകുപ്പിന്റെ വാദം.
ഇന്ന് മുതല്‍ മദ്യവില്‍പ്പന ശാല പൂട്ടാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തെത്തുമെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഔട്ട്ലെറ്റ് വന്നതോടെ മേഖലയില്‍ സാമൂഹ്യ പ്രശ്നങ്ങള്‍ കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. നിലവില്‍ കനത്ത പോലീസ് സംരക്ഷണയിലാണ് പരുന്തപ്പാറ പോകുന്ന വഴിയില്‍ കല്ലാറ്റിലുള്ള ബിവറേജസ് മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്. സ്കൂളൂകളും ആരാധനാലയങ്ങളും അടുത്തുള്ളതും സമീപത്ത് നിരവധി വീടുകളുള്ളതും ചൂണ്ടികാട്ടിയാണ് വീട്ടമ്മമാരടക്കം ഇതിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: