നെടുങ്കണ്ടം: കേരളാതിര്‍ത്തിയില്‍ തമിഴ്നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
തമിഴ്നാടിന്റെ എതിര്‍പ്പിനെ മറികടന്നാണ് കമ്പംമെട്ടില്‍ ചെക്ക് പോസ്റ്റിന് സമീപത്തായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളാ അതിര്‍ത്തിയിലാണ് കരുണാപുരം പഞ്ചായത്തിന്റെ വകയായി രണ്ട് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.
ഇതിനായി കുഴിയെടുത്തുവെങ്കിലും തമിഴ്നാട് വനം വകുപ്പ് തങ്ങളുടെ സ്ഥലത്താണ് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്നാരോപിച്ച് തടയുകയായിരുന്നു. കമ്പംമെട്ട് പോലീസ് സ്റ്റേഷന് സമീപ പ്രദേശംവരെ തമിഴ്നാടിന്റെതാണെന്നാണ് അവരുടെതാണെന്നാണ് ഇപ്പോഴത്തെ വാദം. ഇതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എ എം എം മണി, കളക്ടര്‍, ആര്‍ടിഓ തുടങ്ങിയവര്‍ ഇതില്‍ ഇടപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നിലവില്‍ നിശ്ചയിച്ച സ്ഥലത്ത് സ്ഥാപിക്കുന്നതിന് തീരുമാനം എടുത്തത്.
തമിഴ്നാട് എതിര്‍പ്പുമായി വന്നാല്‍ നീയമപരമായി നീങ്ങാനാണ് കേരളത്തിന്റെ പ്ലാന്‍. നിലവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥപിക്കുന്ന കുഴിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന നടപടികളാണ് ചെയ്ത് വരുന്നത്.
ശബരിമലയിലേയ്ക്കുള്ള പ്രധാന ഇടത്താവളമായ കമ്പംമെട്ടില്‍ ആവശ്യത്തിന് പ്രകാശസംവിധാനം നാളിതുവരെ ഒരുക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായി പ്രക്ഷേധിച്ചതിനെ തുടര്‍ന്നാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്ത് മുന്‍കൈയ്യെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: