കല്‍പ്പറ്റ: ബാറുകള്‍ക്കും ബെവ്കോ ഔട്ട്ലറ്റുകള്‍ക്കും പൂട്ട് വീണതോടെ വയനാട് അതിര്‍ത്തി ഗ്രാമങ്ങള്‍ മദ്യപരുടെ താവളമായി. സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ല, മൈസൂര്‍ ജില്ല, ചാമരാജ് നഗര്‍ ജില്ല, നീലഗിരി ജില്ല, തുടങ്ങിയ ഭാഗങ്ങളാണ് മദ്യപര്‍ താവളമാക്കിയിരിക്കുന്നത്. വരി നില്‍ക്കേണ്ട, പോലീസിനെ ഭയക്കേണ്ട സുഖമായി മിനുങ്ങാം.
കുടക് ജില്ലയിലെ അതിര്‍ത്തി ടൗണ്‍ ആയ കുട്ടയിലേക്ക് നാല്‍പ്പതോളം ടാക്സി ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാവലി, ബൈരക്കുപ്പ ഭാഗങ്ങളിലും കര്‍ണ്ണാടക മദ്യം യഥേഷ്ടം ലഭിക്കുന്നു. തമിഴ്നാട് അതിര്‍ത്തിയായ താളൂര്‍, ചേരംബാടി ഭാഗങ്ങളിലും മദ്യം സുലഭം.
എല്ലാ ഭാഗങ്ങളിലേക്കും ടാക്സി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട.് വയനാട് ജില്ലയില്‍ നാല് ബീവറേജ് ഔട്ട്ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത.്
വിഷു, ഈസ്റ്റര്‍ വില്‍പ്പന മൂന്ന് കോടി രൂപയില്‍ അധികമായിരുന്നു. ഇതിനു പുറമെയാണ് അതിര്‍ത്തി ഗ്രാമങ്ങള്‍ മദ്യപരുടെ പിടിയില്‍ ആയത്. വരി നില്ക്കാതെയും പോലീസിനെ പേടിക്കാതെയും മദ്യം ലഭിക്കും എന്നതാണ് മദ്യപാനികളെ അന്യസംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: