കോഴിക്കോട്: ശബരിമലയില്‍ നടന്നതായി പറയുന്ന ആചാരലംഘനത്തെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരുടെ മനോവ്യഥയ്ക്ക് കാരണമായിട്ടുള്ളതാണ് ഈ സംഭവം. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും തകര്‍ക്കുന്നതിനും വര്‍ഷങ്ങളായി പലതരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്തായി ഉയര്‍ന്നുവന്ന സ്ത്രീപ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് അനുവദിക്കാത്ത രീതിയില്‍ നടന്നതായി പറയുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. അതിന് കാരണക്കാരായവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം.
ഈ വിഷയത്തില്‍ ദേവസ്വംബോര്‍ഡിനും ഭരണകൂടത്തിനുമുള്ള ആത്മാര്‍ത്ഥത ഭക്തജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും സമിതി സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: