കോട്ടയം: വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകകളുമായി ജില്ലയ്ക്ക്്് കുതിക്കാന്‍ നേര്‍രേഖയായി. അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ലയുടെ വികസന പദ്ധതികള്‍ക്ക് പുതിയ ഊര്‍ജവും ദിശയുമായി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുന്‍കൈയെടുത്ത് തയ്യാറാക്കിയ വിഷന്കേരള 2017 ന്റെ ഭാഗമായി നട അഭിപ്രായ സമന്വയ വേദിയിലാണ് പുതിയ വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയത്. കൃഷി, വ്യവസായം, റെയില്‍വേ, ശബരിമല തീര്‍ത്ഥാടനം , ടൂറിസം ,കായല്‍ സംരക്ഷണം , നാണ്യവിളകള്‍,ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളെയും സ്പര്‍ശിച്ച ചര്‍ച്ചകളാണ് ശില്പശാലയില് നടത്. എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്മെന്റാണ് വിഷന്‍ കേരള 2017 ന് രൂപം നല്‍കുന്നത്.
എല്ലാ ജില്ലകളിലും വിഷന്‍ കേരള 2017 ന്റെ ഭാഗമായി വികസനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുന്നുണ്ട്. മെയ് 6ന് മുമ്പ് ശില്പശാലകള് പൂര്‍ത്തിയാക്കും. ഇതിന് ശേഷം സമഗ്രമായ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടാത മുടങ്ങി കിടക്കുന്ന പദ്ധതികളില്‍ ഏറ്റെടുക്കാന്‍ കഴിയുന്നത് ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കും.
ജില്ലയില്‍ റെയില്‍വേ, ശബരിമല തീര്‍ഥാടനം, ടൂറിസം വികസനം ,കൃഷിഎന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലാണ് ഉണ്ടായത്. 20 വര്‍ഷമായിട്ടും കോട്ടയം- എറണാകുളം റെയില്‍പാതയുടെ വികസനം സാധ്യമായില്ല. ഇനി വെറും 28 കിലോ മീറ്റര്‍ മാത്രമാണ് ഇരട്ടപാതയാക്കാനുള്ളത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ശബരി വിമാനത്താവളവും ശബരി റെയില്‍പാതയും സാധ്യമാക്കി എരുമേലിലെ തീര്‍ത്ഥാടക ടൂറിസം ഹബ്ബാക്കണമെ് നിര്‍ദ്ദേശമുണ്ടായി. തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുവര്ക്ക് ജില്ലയിലെ കുമരകം ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷി്ക്കാന്‍ കഴിയണം.
ഓരോ തീര്‍ത്ഥാടന കാലത്തും വരുന്ന ഏഴ് കോടി തീര്‍ത്ഥാടകരില്‍ 60- 70 ശതമാനം പേരും എരുമേലിയില്‍ എത്തുുണ്ട്. എാല്‍ മാലിന്യ സംസ്കരണം പ്രധാന വെല്ലുവിളിയാണ്. ഒരു ദിവസം 25 ട മാലിന്യമാണ് തീര്‍ത്ഥാടക കാലത്ത് ഉണ്ടാകുന്നത്. ഇത് സംസ്കരിക്കാന്‍ പര്യാപ്തമായ സംസ്കരണ പ്ലാന്റ് വേണമൊണ്് അയ്യപ്പ സേവാ സമാജംപ്രതിനിധികളുടെ ആവശ്യം.
വിനോദസഞ്ചാര കേന്ദ്രമെ നിലയില്‍ കുമരകം പ്രശസ്തമാണെങ്കിലും തദ്ദേശീയവരുടെ ജീവിത നിലവാരം ഉയര്ന്നിട്ടില്ലൊണ് ടൂറിസം മേഖലയില്‍ നിുള്ളവരുടെ അഭിപ്രായം . ഒരോ വീടിന്റെയും ഒരു മുറിയെങ്കിലും ഹോം സ്റ്റേയാക്കാന്‍ സാധിച്ചാല്‍ ഇതിന് മാറ്റം വരുത്താം. വീതി കുറഞ്ഞ കോട്ടയം- കുമരകം റോഡിന്റെ വികസനവും പരിഗണിക്കണം. നെല്‍കൃഷിയുടെ വികസനത്തിന് പാഡി ഡവലപ്പ്മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കണമെന്ന് നെല്‍കര്‍ഷകരുടെ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. കുമരകം പാക്കേജ് പുനരുജ്ജീവിപ്പിക്കുകയും കായല്‍ കൈയേറ്റം തടയണമൊണ് കര്‍ഷക പ്രതിനിധികളുടെ ആവശ്യം. ശുദ്ധമായ കുടിവെള്ളമില്ലാത്തത് പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കായിക വികസനത്തിന് അന്താരാഷ്ട സൗകര്യങ്ങളോടെ സ്പോര്‍ട്സ് ഹബ്ബ് നിര്‍മിക്കണം. മെഡിക്കല്‍ കോളേജിന്റെ ഉപയോഗശൂന്യമായ സ്ഥലം ഇതിന് പ്രയോജനപ്പെടുത്താം. നെഹ്രു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കായിക മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായം.ജില്ലയില്‍ വ്യവസായഎസ്റ്റേറ്റുകളില്ലാത്തതിന് പരിഹാരമായി ഏറ്റുമാനൂരില്‍ എം.എസ്എംഇയുടെ അധീനതയിലുള്ള പത്ത് ഏക്കറില്‍ ഇത് സ്ഥാപിക്കണമെന്ന് ചെറുകിട വ്യവസായ ഫെഡറേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി റിങ് റോഡ്, ഫ്ളൈ ഓവര്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെട്ടു. കോട്ടയം പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കൊച്ചിയിലേക്ക് കായല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങണമെും നിര്‍ദ്ദേശമുണ്ടായി.
ശില്പശാലയുടെ ഉദ്ഘാടനം എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്് പസിഡന്റും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനുമായ ഡോ. ജി. മാധവന് നായര്‍ നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അധ്യക്ഷനായി. ബിജെപി പ്രൊഫണല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ശൈലേന്ദ്രനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി സുരേഷ്,കെ.യു.ശാന്തകുമാര്‍, പി.പി.രണരാജ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: