പനങ്ങാട്: പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ പനങ്ങാട് പോലീസ് പിടികൂടി. കുമ്പളം സ്വദേശിനിയായ ഇരുപത് വയസുകാരിയെ കോട്ടയം ഐമനം, മുടീപറമ്പില് ബിനു ലൂക്കോസാണ് (39) നിരന്തരം ഫോണില്‍ ശല്യം ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി വിവരം തന്റെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പനങ്ങാട് പോലീസില്‍ പരാതി നല്കി. ശല്യക്കാരന്റെ ഫോണ്‍ നമ്പര്‍ പരിശോധിച്ച് പനങ്ങാട് പോലീസ് കോട്ടയം ഐമനം പോലീസിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തി താക്കീത് നല്കി വിട്ടയച്ചു. എന്നാല്‍ പിന്നീട് ശല്ല്യം തുടരുകയും ചെയ്തു. പോലിസ് എത്തുമെന്നറിഞ്ഞ ഇയാള്‍ മുങ്ങുകയായിരുന്നു പതിവ്. തുടര്‍ന്ന് ഇയാളെ പിന്തുടര്ന്ന് പോലീസ് പിടികൂടി. യുവാവിന്റെ വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കേസെടുത്ത ശേഷം ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. പനങ്ങാട് എസ്ഐ കെ. ദിലീപ്കുമാര്, എഎസ്ഐ ലിജുമോന്‍, സിപിഒ മനോജ് എന്നിവരാണ് യുവാവിനെ പിന്തുടര്ന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: