അരുര്(ആലപ്പുഴ): മെഴുകില്‍ മുക്കിയ ആപ്പിളുകള്‍ വ്യപകമായി വില്‍പ്പന നടത്തിയിട്ടും ഫുഡ്സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും മൗനത്തില്‍. മുന്തിയ ഇനം ആപ്പിളുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന. യുഎസ്എയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിന്റെ തെളിവിനായി ചെറിയ സ്റ്റിക്കറുകളും ആപ്പിളുകളില്‍ പതിച്ചിട്ടുണ്ട്.
പക്ഷെ നൂറ്റി അന്‍പത് രൂപ മുതല്‍ മുകളിലോട്ട് വിലയിടുന്ന ഈ ആപ്പിളിന് യാതൊരു രുചിയുമില്ലെന്നു മാത്രമല്ല ഇതില്‍ പുരട്ടിയിട്ടുളള മെഴുക് വയറ്റിലാകുകയും ചെയ്യും. ഇത്തരം ആപ്പിളുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും ഇവയില്‍ പുരട്ടിയിരിക്കുന്ന മെഴുക് കാന്‍സര്‍ പോലുളള മാരകമായ രോഗങ്ങള്‍ക്കും കാരണമാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു.
ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതരത്തിലുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന തടയുവാനും ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ഭക്ഷ്യ വകുപ്പിന് അധികാരമുണ്ട്. ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാകാത്തതാണ് പ്രധാന കാരണമെന്ന് വിമര്‍ശനം ഉയരുന്നു.
സംസ്ഥാനത്ത് തൊണ്ണൂറ് ഫുഡ്സേഫ്റ്റി ഇന്‍സ്പെക്ടമാര്‍ അടുത്തിടെ ട്രയിനിങ്ങ് കഴിഞ്ഞ് എത്തിയിട്ടുണ്ട്. എന്നാല്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ കയറി സാമ്പിളുകള്‍ എടുക്കുവാന്‍ നിയമാനുസരണം അനുവാദം ലഭിക്കാത്തതിനാല്‍ പരിശോധന നടത്തുവാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: