പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന ആരോപണം തെറ്റാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യമായി. ദേവസ്വംവിജിലന്സ്എസ്ഐ ആര്.പ്രശാന്ത് ഇത് സംബന്ധിച്ച് ശബരിമലയില്‍ദര്‍ശനം നടത്തിയ സ്ത്രീകളുടെ എറണാകുളത്തെ വീട്ടിലെത്തി മൊഴിയെടുക്കുകയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്താണ് അന്പതിന് മേല്‍ പ്രായമുള്ളവരാണ് ഇവരെന്ന് ബോധ്യപ്പെട്ടത്. ഈ കാര്യങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ് എസ്പിയ്ക്ക് നല്കിയ റിപ്പോര്‍ട്ട് എസ്പി രതീഷ് കൃഷ്ണന് ദേവസ്വംമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
അതേസമയം ശബരിമലയില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല.ശബരിമലശ്രീഅയ്യപ്പസ്വാമിക്ഷേത്രനട പൈങ്കുനി ഉത്രഉല്സവത്തിന്തുറന്ന് ഇടവേളയില്ലാതെ വിഷുഉത്സവംനടത്തിയതും വിവാദമാകുന്നു. പൈങ്കുനി ഉത്രം ഉല്‍സവം കഴിഞ്ഞ് ഏപ്രില്‍ ഒന്‍പതിന് രാത്രി നട അടച്ച് 10ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്‍പതിന് രാത്രി അടച്ച നട അടുത്തദിവസംപുലര്ച്ചെ പതിവ് പോലെ തുറന്നത് ആചാരലംഘനമാണെന്നാണ് പരാതി. ഇതുസംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടക്കുന്നു.
ഏപ്രില്‍ 10ന് പ്രത്യേക പൂജകള്‍ ഒരു വ്യക്തിക്ക് അനുവദിച്ചത് ചട്ടപ്രകാരമാണോ എന്നും ഉദയാസ്തമന പൂജയും മറ്റും 2038 വരെ ബുക്ക് ചെയ്തിട്ടും മുന്‍കൂര്‍ അറിയിക്കാതെ ഒരു ദിവസം നട തുറക്കുന്ന സ്ഥിതിയില്‍ അന്നത്തെ പ്രത്യേക പൂജകള്‍ നല്‍കിയതില്‍ ചട്ടം ലംഘിച്ചിട്ടുണ്ടോഎന്നും അന്വേഷണം നടത്തുമെന്നാണ് സൂചന.
സോപാനത്ത് സോപാനസംഗീതം ആലപിക്കുമ്പോള്‍ കൊട്ടുന്ന ഇടയ്ക്ക ഒരു നടന് എടുത്ത് കൊട്ടിയെന്ന പരാതിയും വിജിലന്‍സ് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: