ലഖ്നൗ: മുത്തലാഖ് വിഷയത്തില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇടപെടേണ്ടെന്ന് ഉത്തര്‍ പ്രദേശ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്. ശരിയത്തുമായി ബന്ധപ്പെട്ട വിഷയം മുസ്ലീങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നു പറഞ്ഞ ഖാന്, സതീ സമ്പ്രദായത്തിലോ ഹിന്ദുക്കളുടെ വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതിലോ മന്ത്രോച്ചാരണങ്ങളിലോ മുസ്ലീങ്ങള്‍ ഇടപെടാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എങ്ങനെയാണ് മുസ്ലീങ്ങള്‍ നിസ്ക്കരിക്കുന്നത്, വ്രതം നോക്കുന്നത്, നിക്കാഹ് നടത്തുന്നത്, തലാക്ക്ചെയ്യുന്നത്, എന്നൊക്കെയുള്ള കാര്യം ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന് പറഞ്ഞു. മുത്തലാഖിനെ പുരാണത്തിലെ ദ്രൗപതീ വസ്ത്രാക്ഷേപവുമായി യോഗി ആദിത്യനാഥ് താരതമ്യം ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് അസം ഖാന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: